കൊൽക്കത്ത - ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സൈദ്ധാന്തികനായ വി.ഡി സവർക്കറെ പരിഹസിച്ച് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് വീരേതിഹാസം പകർന്ന സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ രംഗത്ത്. ഇന്ത്യയിലെ ഒരു മ്യൂസിയത്തിനും വി.ഡി സവർക്കർക്കറുടെ പേര് നല്കിയിട്ടില്ലെന്ന് നരേന്ദ്ര മോദി സർക്കാർ പാർല്ലമെന്റിൽ അറിയിച്ചതിന് പിന്നാലെയാണ് നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ചെറുമകനായ ചന്ദ്രകുമാർ ബോസിന്റെ സവർക്കർ വിരുദ്ധ പരിഹാസം.
മ്യൂസിയമോ ബഹുമാനമോ നല്കാൻ സവർക്കാർ അർഹനാണോ എന്നാണ് ചന്ദ്രകുമാറിന്റെ ചോദ്യം. 'ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തികളോട് നിരന്തരം ദയ ചോദിച്ചു വാങ്ങിയ ഒരാൾ മ്യൂസിയങ്ങളോ ബഹുമാനമോ അർഹിക്കുന്നുണ്ടോ?' എന്ന് ചന്ദ്രകുമാർ ബോസ് ട്വീറ്റ് ചെയ്തു.'
ആദ്യം ബ്രിട്ടീഷ് ഭരണകൂടത്തിൽനിന്ന് സ്വാതന്ത്ര്യം നേടാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നിരിക്കാം, എന്നാൽ ജയിൽ ശിക്ഷയ്ക്ക് ശേഷം അദ്ദേഹം മാറി. അദ്ദേഹം സ്വതന്ത്രനായിക്കഴിഞ്ഞപ്പോൾ ഹിന്ദുത്വം, ഹിന്ദു രാഷ്ട്രം തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു, അതിൽ സ്വാതന്ത്ര്യസമരമില്ലെന്നും' ചന്ദ്രകുമാർ ബോസ് വ്യക്തമാക്കി.
ഇന്ത്യയിൽ ഒരു മ്യൂസിയത്തിനും വി.ഡി സവർക്കറുടെ പേര് നൽകിയിട്ടില്ലെന്ന് ചോദ്യത്തിന് മറുപടിയായാണ് സാംസ്‌കാരിക മന്ത്രി ജി കിഷൻ റെഡ്ഡി ലോകസഭയിൽ അറിയിച്ചത്. സ്വാതന്ത്ര്യ സമരത്തിലെ സവർക്കറുടെ പങ്ക് സംഘപരിവാർ പാർട്ടികൾക്കെതിരെ കോൺഗ്രസും ഇടതുപാർട്ടികളും എന്നും ഉന്നയിക്കുന്ന വിഷയമാണ്. കോൺഗ്രസ് സവർക്കറെ ബ്രിട്ടീഷ് ഇന്ത്യയുടെ ഏജന്റ് എന്ന് വിശേഷിപ്പിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി സവർക്കറെ 'ഭാരത് മാതാവിന്റെ മഹാനായ പുത്രൻ' എന്നാണ് വിശേഷിപ്പിക്കാറുള്ളത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഒന്നാംവർഷ എം.ബി.ബി.എസ് പരീക്ഷ; അവസരം നാലിൽ കൂട്ടാനാവില്ലെന്ന് സുപ്രിം കോടതി
ന്യൂദൽഹി - ഒന്നാം വർഷ എം.ബി.ബി.എസ് പരീക്ഷയ്ക്കുള്ള അവസരം നാലായി പരിമിതപ്പെടുത്തിയതിനെതിരായ ഹർജി സുപ്രീം കോടതി തള്ളി. ഒന്നാം വർഷ പരീക്ഷ വിജയിക്കാൻ നാല് അവസരങ്ങൾ തന്നെ ധാരാളമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളിയത്.
ദേശീയ മെഡിക്കൽ കമ്മിഷൻ 2019-ലാണ് ഒന്നാം വർഷ എം.ബി.ബി.എസ് പരീക്ഷയ്ക്കുള്ള അവസരം നാലായി ചുരുക്കിയത്. 2019 നവംബറിൽ പുറപ്പെടുവിച്ച ഈ ഉത്തരവ് അതേവർഷം എം.ബി.ബി.എസ് പ്രവേശം നേടിയ വിദ്യാർത്ഥികൾക്ക് ബാധകമാക്കിയതിന് എതിരെയായിരുന്നു ഹർജി. ഈ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്.
ഭാവിയിൽ ഡോക്ടർമാർ ആകേണ്ട വിദ്യാർത്ഥികളാണ് നാലിൽ കൂടുതൽ അവസരം വേണമെന്ന ആവശ്യം ഉന്നയിക്കുന്നത്. നാല് അവസരങ്ങൾ ഉണ്ടായിട്ടും, വീണ്ടും അവസരം ചോദിക്കുന്നത് അംഗീകരിച്ചാൽ ഏത് തരത്തിലുള്ള ഡോക്ടർമാരാകും സൃഷ്ടിക്കപ്പെടുക?
ലോകത്ത് ഒരിടത്തും മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇത്തരമൊരു ആനുകൂല്യം അനുവദിച്ചിട്ടുണ്ടാകില്ലെന്നും കോടതി നിരീക്ഷിച്ചു.