Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുകളില്‍ അലോപ്പതി ഡോക്ടര്‍മാര്‍ തന്നെ; ആയുര്‍വേദക്കാര്‍ക്ക് തുല്യവേതനത്തിന് അര്‍ഹതയില്ല

ന്യൂദല്‍ഹി- അലോപ്പതി ഡോക്ടര്‍മാര്‍ക്കും ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും തുല്യ വേതനത്തിന് അര്‍ഹതയില്ലെന്ന് സുപ്രീംകോടതി. എംബിബിഎസ് ബിരുദധാരികള്‍ ചെയ്യുന്നതിന് തുല്യമായ ജോലിയല്ല ആയുര്‍വേദ ഡോക്ടര്‍മാര്‍ ചെയ്യുന്നത് എന്ന് വിലയിരുത്തിയാണ് സുപ്രീം കോടതി ഉത്തരവ്. അലോപ്പതി ഡോക്ടര്‍മാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന അടിയന്തര വൈദ്യ സഹായവും ട്രോമ കെയറും, ശസ്ത്രക്രിയകളും ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ചെയ്യാന്‍ കഴിയില്ലെന്നും സുപ്രീംകോടതിയുടെ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. എംബിബിഎസ് ബിരുദമുള്ള ഡോക്ടര്‍മാര്‍ക്ക് തുല്യമായി ആയുര്‍വേദ ചികിത്സകര്‍ക്ക് അര്‍ഹതയുണ്ടെന്ന ഗുജറാത്ത് ഹൈക്കോടതിയുടെ 2012ലെ ഉത്തരവും സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസ് വി രാമസുബ്രഹ്മണ്യന്‍, ജ. പങ്കജ് മിത്തല്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെതാണ് നടപടി.
    ഏതെങ്കിലുമൊരു ചികിത്സാ രീതിയെ തള്ളി പറയാന്‍ കഴിയില്ല. എന്നാല്‍ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ നടത്താന്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് സാധിക്കുകയുമില്ല, അതേസമയം എംബിബിഎസ് ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയകള്‍ ചെയ്യാമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. എംബിബിഎസ് ബിരുദമുള്ള ഡോക്ടര്‍മാര്‍ക്ക് തുല്യമായി ആയുര്‍വേദ ചികിത്സകര്‍ക്ക് അര്‍ഹതയുണ്ടെന്ന ഗുജറാത്ത് ഹൈക്കോടതിയുടെ 2012ലെ ഉത്തരവിനെ ചോദ്യം ചെയ്തുള്ള അപ്പീലാണ് സുപ്രീംകോടതി പരിഗണിച്ചത്.വൈദ്യശാസ്ത്രത്തിന്റെ എല്ലാ മേഖലകള്‍ക്കും ചരിത്രത്തില്‍ അതിന്റേതായ സ്ഥാനം ഉണ്ടായിരിക്കുമെന്നതില്‍ സംശയമില്ല. ആയുര്‍വേദത്തിലെ പഠനങ്ങള്‍ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ട ചികിത്സാ രീതികള്‍ ചെയ്യാന്‍ അവരെ അനുവദിക്കുന്നില്ല. പോസ്റ്റ്മോര്‍ട്ടം നടത്തുന്നതില്‍ ആയുര്‍വേദ ഡോക്ടര്‍മാരുടെ സാന്നിധ്യം ആവശ്യമില്ലെന്ന വിഷയവും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


    ദിവസവും നൂറുകണക്കിന് രോഗികളേയാണ് അലോപ്പതി ഡോക്ടര്‍മാര്‍ ചികിത്സിക്കുന്നത്. ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കെന്നാല്‍ ആ സ്ഥിതിയില്ല. ആയുര്‍വേദ പ്രാക്ടീഷണര്‍മാരുടെ പ്രാധാന്യവും ബദല്‍ അല്ലെങ്കില്‍ തദ്ദേശീയ ചികിത്സാ സമ്പ്രദായങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയും കോടതി തിരിച്ചറിയുന്നുണ്ട്. എന്നാല്‍ രണ്ട് വിഭാഗം ഡോക്ടര്‍മാരും തുല്യ ജോലിയല്ല ചെയ്യുന്നത് എന്ന വസ്തുത മറക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസ് വി രാമസുബ്രഹ്മണ്യന്റെയും ജസ്റ്റിസ് പങ്കജ് മിത്തലിന്റെയും ബെഞ്ച് വ്യക്തമാക്കി. മറ്റ് തദ്ദേശീയചികിത്സാരീതികള്‍ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു.

 

Latest News