Sorry, you need to enable JavaScript to visit this website.

പവിത്ര ബന്ധം തകര്‍ത്ത നീചനാണ്, ശിക്ഷയില്‍ ഇളവ് അര്‍ഹിക്കുന്നില്ല; മകളെ പീഡിപ്പിച്ച അച്ഛനോട് കോടതി

ന്യൂദല്‍ഹി- പവിത്ര ബന്ധം തകര്‍ത്ത നീചനാണെന്നും ഒമ്പതു വയസ്സായ മകളെ ബലാത്സംഗം ചെയ്ത അച്ഛനെ യാതൊരു ഇളവും നല്‍കാതെ ജയിലിലടക്കണമെന്നും സുപ്രീം കോടതി.  മകളെ ബലാത്സംഗം ചെയ്ത കേസില്‍ വിധിച്ച 20 വര്‍ഷത്തെ തടവ് ശിക്ഷയാണ്  സുപ്രീം കോടതി ശരിവെച്ചത്. 2013ലാണ് ദല്‍ഹിയിലെ  പ്രത്യേക അതിവേഗ കോടതി ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ഇരുപത് വര്‍ഷം തടവും പിഴയും വിധിച്ചത്. പ്രതിയുടെ ശിക്ഷം 2017ല്‍ ദല്‍ഹി ഹൈക്കോടതി ശരിവെക്കുകയും ചെയ്തു.
ജീവപര്യന്തം ശിക്ഷയായി 14 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിച്ചു കഴിഞ്ഞാലും ഇയാളെ മോചിപ്പിക്കരുതെന്ന് പ്രതി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പ്രത്യേകാനുമതി ഹരജിയിന്മേല്‍ ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് പറഞ്ഞു. ക്രൂരവും ഭയാനകവുമായ കുറ്റകൃത്യത്തിലേര്‍പ്പെട്ട ഇയാള്‍ മോചിതനായാല്‍ പെണ്‍കുട്ടിക്ക് കൂടുതല്‍ ആഘാതമുണ്ടാക്കുകയും അവളുടെ ജീവിതം ദുഷ്‌കരമാക്കുകയും ചെയ്യുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ആവശ്യമാണെങ്കില്‍ നീതിയുടെ വാള്‍ തീവ്രതയോടെ തന്നെ ഉപയോഗിക്കാന്‍ മടിക്കരുതെന്ന് സുപ്രീം കോടതി പറഞ്ഞു.
ഒരു പെണ്‍കുട്ടി തന്റെ പിതാവില്‍ അര്‍പ്പിക്കുന്ന വിശ്വാസവും വിശ്വാസവും ആ ബന്ധത്തിന്റെ പവിത്രതയുമാണ് നികൃഷ്ടവും നാശകരവുമായ പ്രവൃത്തികളാല്‍ നശിപ്പിച്ചുത്.
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കുറ്റവാളിയെ 14 വര്‍ഷത്തെ കാലാവധിക്ക് ശേഷം മോചിപ്പിക്കാന്‍ അനുവദിക്കുന്നത് അത്തരം കുറ്റവാളികള്‍ക്ക് ചുമത്തിയ ശിക്ഷയെ നിസ്സാരമാക്കുന്നതിന് തുല്യമാകുമെന്നും അത്തരം അധികാരം ഉപയോഗിക്കുന്നത് ഗുരുതരമായ കേസുകളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്നും ബെഞ്ച് വ്യക്തമാക്കി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News