കോഴിക്കോട് - ഫലസ്തീനിലേത് മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത് പോലെ ഇസ്രായേൽ-ഫലസ്തീൻ യുദ്ധമല്ല, മറിച്ച് ഏകപക്ഷീയമായ കൊന്നൊടുക്കലാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. കോഴിക്കോട് ബീച്ചിൽ മുസ്‌ലിം ലീഗ് നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യ മഹാറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
യുദ്ധം അവസാനിപ്പിക്കാനല്ല, ഒരു ജനതയെ വംശീയമായി തുടച്ചുനീക്കാനാണ് അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നന്മയുടേതാണ് നമ്മുടെ പക്ഷം. അക്രമത്തിന്റെ കൂടെയല്ലെന്നു പറഞ്ഞ ഇ.ടി, ഫലസ്തീൻ അംബാസഡർ യശ്ശശരീരനായ ഇ അഹമ്മദിനെ കുറിച്ച് പറഞ്ഞതും ശ്രദ്ധയിൽ പെടുത്തി. 'അവർ ബെസ്റ്റ് ലീഡർ' എന്നാണ് ഫലസ്തീൻ അംബാസഡർ ഇ അഹമ്മദിനെ കുറിച്ച് കഴിഞ്ഞദിവസം ഞങ്ങളോട് പറഞ്ഞത്. ഞങ്ങളുടെ ഏറ്റവും വലിയ സ്‌നേഹിതനായിരുന്നു ഇ അഹമ്മദെന്നും ഫലസ്തീൻ ജനതയ്ക്ക് സ്വാന്ത്ര്യം ലഭിക്കുംവരേ അവരുടെ പോരാട്ടത്തെ പിന്തുണയ്ക്കാൻ നമുക്കാവണമെന്നും വ്യക്തമാക്കി.