മുസഫര്‍നഗര്‍- ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ കലാപത്തിനിടെ മുസ്ലിം യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ രണ്ടു പേര്‍ക്ക് 20 വര്‍ഷം തടവുശിക്ഷ. മഹേഷ് വീര്‍, സിക്കന്ദര്‍ എന്നിവര്‍ക്കാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചത്. ഐപിസി 376 (2), 376 ഡി, 506 വകുപ്പുകള്‍ പ്രകാരം പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. മുസഫര്‍നഗറില്‍ 2013ലായിരുന്നു അറുപതു പേരുടെ മരണത്തിന് ഇടയാക്കിയ കലാപം. കലാപത്തോടെ അരലക്ഷത്തിലേറെ പേര്‍ അഭയാര്‍ഥികളായി മാറുകയും ചെയ്തു. കലാപക്കേസുകളുടെ അന്വേഷണവും വിചാരണയും നേരായ വിധത്തില്‍ അല്ലെന്ന് ഇരകള്‍ ആക്ഷേപിച്ചിരുന്നു. സുപ്രീം കോടതി നിര്‍ദേശപ്രകാരമാണ് ബലാത്സംഗ കേസില്‍ വിചാരണ വേഗത്തിലാക്കിയത്.
പ്രതികളെ ശിക്ഷിച്ച വാര്‍ത്തയോടെ അവിശ്വസനീയമെന്നാണ് ബലാത്സംഗത്തിനരിയായ യുവതി പ്രതികരിച്ചത്. സത്യം ജയിച്ചുവന്നും ഇപ്പോഴെങ്കിലും എല്ലാവര്‍ക്കും അത് അറിയാന്‍ കഴിഞ്ഞല്ലോയെന്നും അവര്‍ പറഞ്ഞു.
കലാപ സമയത്ത് 27 വയസ്സായിരുന്ന യുവതിയെ മൂന്ന് പേരാണ് ബലാത്സംഗം ചെയ്തത്. പ്രതികളിലൊരാള്‍ കോടതിയില്‍ കേസ് നടക്കുന്നതിനിടെ മരിച്ചു.
കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കന്‍ പണം വാഗ്ദാനം ചെയ്തും ഭീഷണിപ്പെടുത്തിയും ശ്രമങ്ങള്‍ നടന്നിരുന്നുവെങ്കിലും യുവതി കേസില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)