Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

രാമനവമി ഘോഷയാത മനഃപൂര്‍വം മുസ്ലിം കേന്ദ്രങ്ങളില്‍ പ്രവേശിച്ചു, അനുമതി നല്‍കിയിരുന്നില്ലെന്ന് മമത

ഖെജൂരി- പശ്ചിമ ബംഗാളില്‍ ബി.ജെ.പി അനുമതിയില്ലാതെയാണ് ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളില്‍ രാമനവമി റാലി നടത്തിയതെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി ആരോപിച്ചു. ന്യൂനപക്ഷ പ്രദേശങ്ങളില്‍ കരുതിക്കൂട്ടിയാണ് ഘോഷയാത്ര നടത്തിയത്. ഹൂഗ്ലി ജില്ലയിലെ റിഷ്‌റ, സെറാംപുര്‍ എന്നിവിടങ്ങളില്‍ രാമനവമി ഘോഷയാത്രാ വേളയില്‍ ഇരുവിഭാഗം ഏറ്റുമുട്ടിയതിനു പിന്നാലെയാണ് മമതാ ബാനര്‍ജിയുടെ പ്രസ്താവന.
അഞ്ച് ദിവസം എന്തിനായിരുന്നു രാമനവമി ഘോഷയാത്രകളെന്ന് മമത ബാനര്‍ജി ചോദിച്ചു. രാമനവമി ആഘോഷിക്കുന്ന ദിവസം തന്നെ നിരവധി ഘോഷയാത്രകള്‍ സംഘടിപ്പിക്കാം. ആര്‍ക്കും എതിര്‍പ്പില്ല. ഘോഷയാത്രയില്‍ ആയുധങ്ങള്‍ കൊണ്ടുവരരുതെന്ന് മാത്രമേയുള്ളൂ- താക്കൂര്‍ നഗര്‍ ഗ്രൗണ്ടില്‍ പൊതുവിതരണ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി മമത പറഞ്ഞു.
റിഷ്‌റയില്‍ റാലി നടത്തിയവരുടെ കൈകളില്‍ ആയുധങ്ങളുണ്ടായിരുന്നു. ഇത്തരം ജാഥകളുമായി ബി.ജെ.പി ന്യൂനപക്ഷ പ്രദേശങ്ങളില്‍ മനഃപൂര്‍വം പ്രവേശിക്കുകയായിരുന്നു-അവര്‍ പറഞ്ഞു.
രാമനവമി ആഘോഷത്തിനിടെ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഹൗറ ജില്ലയുടെ വിവിധ ഭാഗങ്ങളിലും സംഘര്‍ഷം അരങ്ങേറിയിരുന്നു. 45 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News