Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കൊല്ലാന്‍ ശ്രമിച്ചെന്ന് സരിത; രക്ത സാമ്പിളുകള്‍ ദല്‍ഹിയില്‍ പരിശോധിക്കും

തിരുവനന്തപുരം- ഭക്ഷണത്തില്‍ പലതവണയായി രാസവസ്തു ചേര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചതിനു പിന്നില്‍ സാമ്പത്തിക ലക്ഷ്യമെന്ന് സോളര്‍ കേസ് പ്രതി സരിത എസ്. നായര്‍. അവശനിലയിലായ സരിത ശീചിത്ര ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചികിത്സയിലാണ്.
സരിതയുടെ രക്ത സാംപിളുകള്‍ െ്രെകംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. കേരളത്തില്‍ പരിശോധനയ്ക്കു സൗകര്യമില്ലാത്തതിനാല്‍ ദല്‍ഹിയില്‍ നാഷനല്‍ ഫൊറന്‍സിക് സയന്‍സ് ലബോറട്ടിയില്‍ സാംപിളുകള്‍ പരിശോധനയ്ക്കായി അയയ്ക്കും. മുന്‍ ഡ്രൈവര്‍ വിനുകുമാറാണ് രാസവസ്തു കലര്‍ത്തിയതെന്ന് സരിത പറയുന്നു.

രാസവസ്തു അകത്തുചെന്നതിനെ തുടര്‍ന്ന് സരിതക്ക് ശാരീരിക പ്രശ്‌നങ്ങളുണ്ട്.  ഇടതു കണ്ണിന്റെ കാഴ്ച കുറയുകയും ഇടതു കാലിന് സ്വാധീനം കുറയുകയും ചെയ്തു. കൊലപ്പെടുത്തി സാമ്പത്തിക ലാഭം ഉണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ വിനുകുമാര്‍ മറ്റു ചിലരോടൊപ്പം ഗൂഢാലോചന നടത്തിയെന്നാണ് സരിതയുടെ പരാതി.
രോഗം ബാധിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രക്തത്തില്‍ അമിത അളവില്‍ ആഴ്‌സനിക്, മെര്‍ക്കുറി, ലെഡ് എന്നിവയുടെ സാന്നിധ്യം കണ്ടെത്തി. 2018 മുതല്‍ കൊലപാതകശ്രമം ആരംഭിച്ചതായി സരിത പറയുന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ടപ്പോള്‍ വിഷവസ്തുവിന്റെ സാന്നിധ്യം സംശയിച്ചിരുന്നു. എന്നാല്‍, ആരാണെന്ന് തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ പരാതി നല്‍കിയില്ല. 2022 ജനുവരി മൂന്നിന് യാത്രയ്ക്കിടെ കരമനയിലെ ഒരു ജൂസ് കടയില്‍ വച്ച് വിനുകുമാറാണ് രാസവസ്തു കലര്‍ത്തിയതെന്നു മനസ്സിലായിയെന്നും സരിത പറയുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News