ന്യൂദല്‍ഹി- ഞായറാഴ്ച ദല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടന്ന യോഗത്തില്‍ പല ഹിന്ദുത്വ ഗ്രൂപ്പുകളും മുസ്ലിംകളെയും ക്രിസ്ത്യാനികളെയും കൊല്ലാന്‍ ആഹ്വാനം ചെയ്തു നടത്തിയ പ്രസംഗങ്ങള്‍ വിവാദമാകുന്നു. മുഖ്യധാര മാധ്യമങ്ങള്‍ തിരസ്കരിച്ച വാര്‍ത്ത ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകളാണ് പുറത്തുവിട്ടത്. ന്യൂനപക്ഷ സമുദായങ്ങളെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ നിരവധി സന്ദര്‍ഭങ്ങളുണ്ടായതായി സദസ്സിലെ അംഗങ്ങള്‍ തന്നെ പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട ഒരു വീഡിയോയില്‍, മുസ്ലിംകളെയും ക്രിസ്ത്യാനികളെയും കൊല്ലാന്‍ ആയുധങ്ങള്‍ കരുതിവെക്കാന്‍ ഒരു സന്യാസി ഹിന്ദുക്കളോട് ആവശ്യപ്പെടുന്നത് കാണാം. മറ്റൊരു വീഡിയോയില്‍, ഭാരതീയ ജനതാ പാര്‍ട്ടി നേതാവ് സൂരജ് പാല് അമു, സുദര്ശന് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് സുരേഷ് ചവാങ്കെ എന്നിവരെ നിലക്ക് നിര്‍ത്താന്‍ ലോബി രൂപീകരിച്ചവര്‍ക്കെതിരെ അക്രമത്തിന് ആഹ്വാനം ചെയ്യുന്നു.
"तुम कब काटोगे मुसलमानों,ईसाइयों को,घर मे हथियार रखो चाकू से काम नही चलेगा एक हाथ मे शस्त्र और दूसरे में शास्त्र होना चाहिए"
— Zakir Ali Tyagi (@ZakirAliTyagi) February 6, 2023
जंतर मंतर पर बालाजी धाम शिष्य मंडल दिल्ली के प्रदीप खटकड़ द्वारा आयोजित सभा में मुस्लिमों और ईसाइयों के नरसंहार की अपील! @HMOIndiahttps://t.co/LkIjXX14Z5 pic.twitter.com/DY0AT2MJiA
ബാഗേശ്വര്‍ ധാമിലെ മതനേതാവ് ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിയെ പിന്തുണച്ച് നടന്ന പരിപാടിയില്‍ കാവി വസ്ത്രധാരിയായ ഒരാള്‍ പറയുന്നത് ഇങ്ങനെ: ബ്രിട്ടീഷുകാര്‍ പറഞ്ഞു, വിഭജിച്ച് ഭരിക്കുക. കോണ്‍ഗ്രസ് പറഞ്ഞു, വിഭജിച്ച് ഭരിക്കുക. ക്രിസ്ത്യാനികളും അങ്ങനെ പറഞ്ഞു. മുസ്ലിംകള് പറഞ്ഞു, കൊല്ലുക ഭരിക്കുക എന്ന് ...നിങ്ങള്‍ ഹിന്ദുക്കള്‍ എപ്പോഴാണ് കൊല്ലുകയും ഭരിക്കുകയും ചെയ്യുന്നത്? എല്ലാവരും മരിച്ചതിന് ശേഷമോ? എപ്പോള്‍ അവരെ കൊല്ലും? എപ്പോഴാണ് നിങ്ങള്‍ മുസ്ലിംകളെയും ക്രിസ്ത്യാനികളെയും കൊല്ലുക?
തുടര്‍ന്ന് ഹിന്ദുക്കളുടെ വീടുകളില്‍ വാളുകളും തോക്കുകളും സൂക്ഷിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.
'ഒരു കൈയില്‍ ശസ്ത്രവും (ആയുധം) മറുകൈയില്‍ ശാസ്ത്രവും (മതഗ്രന്ഥങ്ങള്‍) സൂക്ഷിക്കുക- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'നമ്മുടെ സമൂഹത്തെയും, നമ്മുടെ വേദങ്ങളെയും, നമ്മുടെ അമ്മമാരെയും സഹോദരിമാരെയും ആക്രമിക്കുന്നവര്‍, അവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അതിര്‍ത്തിയില്‍ വെടിവച്ചുകൊല്ലുക... അവരെ തെരുവുകളില്‍ കൊല്ലുക.'
തന്റെ ജനപ്രീതിയാര്‍ജിച്ച യൂട്യൂബ് വീഡിയോകളിലൂടെ അന്ധവിശ്വാസവും വിദ്വേഷവും പ്രചരിപ്പിക്കുന്നു എന്ന ആരോപണത്തെ തുടര്‍ന്നാണ് ശാസ്ത്രി വാര്‍ത്തകളില്‍ നിറഞ്ഞത്.
ബി.ജെ.പിയുടെ ഹരിയാന യൂണിറ്റിന്റെ മീഡിയ കോഡിനേറ്ററും ജാതിമേധാവിത്വ ഗ്രൂപ്പായ കര്‍ണി സേനയുടെ തലവനുമായ അമു, ചാവാങ്കെയുടെ അനുയായികള്‍ പങ്കെടുത്ത മറ്റൊരു പരിപാടിയെ അഭിസംബോധന ചെയ്യവെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തി.
2021 ഡിസംബര്‍ 19 ന് ദല്‍ഹിയില്‍ ഹിന്ദു യുവ വാഹിനി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സുദര്ശന് ടിവിയുടെ എഡിറ്റര്‍ ഇന്‍ ചീഫ് നടത്തിയ പ്രസംഗത്തിന്റെ പേരില്‍ അന്വേഷണം നേരിടുകയാണ്.
കേസിന്റെ അന്വേഷണത്തില്‍ വ്യക്തമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെന്ന് കഴിഞ്ഞ മാസം സുപ്രീം കോടതി ദല്‍ഹി പോലീസിനെ വിമര്‍ശിച്ചിരുന്നു.
ചാവാങ്കെയെയും ഹിന്ദു രാഷ്ട്രമെന്ന ആശയത്തെയും എതിര്‍ക്കുന്നവര്‍ക്കെതിരെ അക്രമത്തിന് ഞായറാഴ്ച അമു ആഹ്വാനം ചെയ്തു. 'സുരേഷ് ചവാങ്കെയുടെ മേല്‍ കൈവെക്കാന്‍ ആരെയെങ്കിലും അനുവദിക്കുമോ?' പരിപാടിയില്‍ പങ്കെടുത്തവരോട് ബി.ജെ.പി നേതാവ് ചോദിച്ചു. 'അവനെ ശല്യപ്പെടുത്തുന്നവരെ നിങ്ങള്‍ ഒഴിവാക്കുമോ? ഹിന്ദു രാഷ്ട്രമാക്കുന്നതില്നിന്ന് ഞങ്ങളെ തടയുന്നവരെ നിങ്ങള്‍ വെറുതെ വിടുമോ? നിങ്ങള്‍ അവരെ ഒരു പാഠം പഠിപ്പിക്കില്ലേ? അദ്ദേഹം ചോദിച്ചു.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)