Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കലോത്സവങ്ങളിൽ ഹലാൽ ഭക്ഷണം വിളമ്പിയാൽ തടയുമെന്ന് ഹിന്ദു ഐക്യവേദി

തിരുവനന്തപുരം- കലോത്സവങ്ങളിൽ ഹലാൽ ഭക്ഷണം നൽകാൻ തീരുമാനിച്ചാൽ തടയുമെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആർ.വി ബാബു. അടുത്ത സ്‌കൂൾ കലോത്സവം മുതൽ നോൺവെജ് ഭക്ഷണം നൽകുന്ന കാര്യം ആലോചിക്കുമെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞതിന് പിന്നാലെയാണ് ആർ.വി ബാബുവിന്റെ ഈ പ്രതികരണം. കലോത്സവ ഭക്ഷണശാലയിൽ നോൺ വെജ് ആഹാരം നൽകുന്നതിനെക്കുറിച്ച് ആലോചിച്ചുവെന്നും എന്നാൽ കൂടുതൽ ചർച്ചകളിലൂടെ മാത്രമേ തീരുമാനം എടുക്കാൻ ആവൂ എന്നും നിലവിലെ വിവാദം അതിവിപ്ലവമായെ കാണാനാകു എന്നും വി ശിവൻകുട്ടി പറഞ്ഞു. നോൺ വേജ് നൽകുന്നതിനെ സംബന്ധിച്ച് കമ്മിറ്റി രൂപീകരിച്ച് പഠനം നടത്തി തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 
സ്‌കൂൾ കലോത്സവത്തിന് ഇനി ഭക്ഷണം പാചകം ചെയ്യാനില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി വ്യക്തമാക്കിയിരുന്നു. ഇത്തവണത്തെ വിവാദങ്ങൾ  ആശങ്ക ഉണ്ടാക്കി. നോൺ വെജ് വിവാദത്തിന് പിന്നിൽ വർഗീയ അജണ്ടയാണെന്നും പഴയിടം മോഹനൻ നമ്പൂതിരി പറഞ്ഞു. സ്‌കൂൾ കലമേളക്ക് ഭക്ഷണം പാചകം ചെയ്യുന്നത് നിർത്താൻ  ഒരിക്കൽ തീരുമാനിച്ചിരുന്നു. അന്ന് സർക്കാർ സമ്മർദം കൊണ്ടാണ് വീണ്ടും മേളക്ക് എത്തിയത്. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


കൗമാര കുതൂഹലങ്ങളുടെ ഭക്ഷണത്തിൽ പോലും വർഗീയതയുടെയും ജാതീയതയുടെയും വിഷവിത്തുകൾ വാരിയെറിഞ്ഞ് കഴിഞ്ഞിരിക്കുന്ന കാലഘട്ടത്തിൽ അതിനെ എങ്ങനെ നേരിടുമെന്നത് ഞാൻ ചിന്തിക്കുകയാണ്. ഇത് എന്നെ വല്ലാതെ അസ്വസ്ഥമാക്കുന്നു. പുതിയ കാലത്തിന്റെ വൈതാളികർ പുതിയ ആരോപണങ്ങളുമായി രംഗത്തുവരുമ്പോൾ ഇത്രയും കാലം നിധിപോലെ നെഞ്ചിലേറ്റിയതായിരുന്നു യൂത്ത് ഫെസ്റ്റ് വെല്ലിലെ അടുക്കളകൾ. ആ നിധി ഇനി സൂക്ഷിക്കുന്നത് ശരിയല്ല. കലോത്സവവേദികളിലെ ഊട്ടുപുരകളിൽ താൻ ഉണ്ടാവില്ല. താൻ വിടവാങ്ങുന്നു' പഴയിടം പറഞ്ഞു.
ഒരു വ്യക്തിയെയും ആ വ്യക്തിയുടെ സാമൂഹിക അന്തരീക്ഷത്തെയും ചളി വാരിയെറിയുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്. അതൊന്നും ഇനി ഉൾക്കൊള്ളേണ്ട കാര്യമില്ല. എന്റെത് പുർണമായും വെജിറ്റേറിയൻ ബ്രാന്റ് തന്നെയായിരുന്നു. ഇനി ഇപ്പോ ഭക്ഷണരീതികളും ഭക്ഷണശീലങ്ങളും മാറിവരുന്ന അടുക്കളയിൽ പഴയിടത്തിന്റെ സാന്നിധ്യത്തിന് അത്രമാത്രം പ്രസക്തിയില്ലെന്ന് ബോധ്യമായതിന് പിന്നാലെയാണ് പിൻമാറ്റമെന്നും അദ്ദേഹം പറഞ്ഞു.
കൗമാരസ്വപ്നങ്ങൾ ആടിത്തിമർത്ത് സന്തോഷത്തോടെ ഭക്ഷണം കഴിച്ച് പോകുന്ന ഒരു ഭക്ഷണശാലയിൽ ഇത്തരം വിഷവിത്തുകൾ വാരിയെറിഞ്ഞ് കൊടുത്തിട്ട് നിൽക്കുന്ന സ്ഥലങ്ങളിൽ തന്റെ ആവശ്യമില്ല. മാറിനിൽക്കുന്നതിന് പ്രധാനകാരണം എന്നിൽ ഭയമുണ്ടായിരിക്കുന്നു എന്നതാണ്. അടുക്കള നിയന്ത്രിക്കുന്ന കാര്യത്തിൽ ഭയമുണ്ടായാൽ മുന്നോട്ടുപോകാൻ ബുദ്ധിമുട്ടാണ്. കേരളത്തിലെ സാഹചര്യം അതാണ്. കലോത്സവങ്ങളിലായി ഇതുവരെ രണ്ടുകോടിയിലേറെ കുട്ടികൾക്ക് ഭക്ഷണം നൽകിയിട്ടുണ്ട്. അതുമതി തനിക്ക് ഇനിയുള്ള കാലം സന്തോഷിക്കാനെന്നും അദ്ദേഹം പറഞ്ഞു.
 

Latest News