Sorry, you need to enable JavaScript to visit this website.

61 മില്യൻ റിയാൽ  പിഴ ലഭിച്ചുവെന്ന് എൻ.സി.ബി

റിയാദ് - പോയ വർഷം സൗദി അറേബ്യൻ മോണിറ്ററി ഏജൻസി (സാമ) 36 നിയമ ലംഘനങ്ങളുടെ പേരിൽ 61 മില്യൻ റിയാൽ പിഴ ചുമത്തിയതായി നാഷണൽ കൊമേഴ്‌സ്യൽ ബാങ്ക് (എൻസിബി) വ്യക്തമാക്കി.
സാമ മുന്നോട്ടുവെച്ച വ്യവസ്ഥകൾ പാലിക്കാത്തതിനാലുള്ള 26 നിയമ ലംഘനങ്ങൾക്ക് 37.5 മില്യൻ റിയാൽ പിഴ ഈടാക്കിയെന്ന് സൗദി സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ എൻസിബി വെളിപ്പെടുത്തി. ഉപഭോക്തൃ സംരക്ഷണവുമായി ബന്ധപ്പെട്ട നാലു നിയമ ലംഘനങ്ങൾക്ക് 22.8 മില്യൻ റിയാലും എടിഎം, പിഒഎസ് ഉപകരണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നാലു നിയമ ലംഘനങ്ങൾക്ക് 129,600 റിയാൽ പിഴയും കള്ളപ്പണം, തീവ്രവാദികൾക്ക് സാമ്പത്തിക ഇടപാട് ഇനത്തിലുള്ള രണ്ട് നിയമ ലംഘനങ്ങൾക്ക് 540,000 റിയാൽ പിഴയും സാമ ഈടാക്കി. 
ടെലികമ്മ്യൂണിക്കേഷൻ സേവന ദാതാക്കളായ എസ്ടിസി, സൈൻ, മൊബൈലി എന്നീ കമ്പനികൾക്ക് 2018 ൽ 9.3 ബില്യൻ റിയാൽ ലാഭ പ്രതീക്ഷയുണ്ടെന്നും എൻസിബി കാപിറ്റൽ അറിയിച്ചു. 2017 നേക്കാൾ 1.4 ശതമാനം കുറവാണിത്. കമ്മ്യൂണിക്കേഷൻ ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ നടപ്പാക്കിയ വിവിധ സാമ്പത്തിക പരിഷ്‌കാരങ്ങൾ കാരണമാണ് ലാഭ വിഹിതത്തിൽ നേരിയ കുറവുണ്ടാകാൻ കാരണം.
 

Latest News