Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വിദ്യാര്‍ഥിയെ കൊണ്ട് കൂവിപ്പിച്ച സംഭവത്തില്‍ നടന്‍ ടോവിനോ മാപ്പുപറയണമെന്ന് എം.എല്‍.എ

കോഴിക്കോട്- വയനാട്ടില്‍ കോളേജ് പരിപാടിക്കിടെ കൂവിയ വിദ്യാര്‍ഥിയെ സ്‌റ്റേജിലേക്ക് വിളിച്ചുവരുത്തി വീണ്ടും കൂവിപ്പിച്ച സംഭവത്തില്‍ നടന്‍ ടോവിനോ പരസ്യമായി മാപ്പുപറയണമെന്ന് കോണ്‍ഗ്രസ് എം.എല്‍.എ അന്‍വര്‍ സാദത്ത്.

ടോവിനോ പരസ്യമായി മാപ്പുപറഞ്ഞ് വിഷയം അവസാനിപ്പിക്കണമെന്ന് എംഎല്‍എ ഫേസ്ബുക്കില്‍ നല്‍കിയ കുറിപ്പില്‍ പറഞ്ഞു.


താരങ്ങളും ജനപ്രതിനിധികളും ഉണ്ടാകുന്നത് ജനങ്ങളാല്‍ ആണ്. അതില്‍ ഒരു വ്യക്തിയെ ആണ് ടോവിനോ അവഹേളിച്ചത്. ടോവിനോ ഒരു പക്ഷെ നല്ല കാര്യമായിരിക്കാം പറഞ്ഞത്. അവിടെ ടോവിനോ എന്ത് പറഞ്ഞു എന്നല്ല അവിടെ കൂവിയിട്ടുണ്ടെങ്കില്‍ കൂവിയതിനു തക്കതായ മറുപടിയാണ് പറയേണ്ടിയിരുന്നത് അല്ലാതെ ഈ കാടത്തമല്ല കാണിക്കേണ്ടിയിരുതെന്ന് അന്‍വര്‍ സാദത്ത് കുറ്റപ്പെടുത്തി.

https://www.malayalamnewsdaily.com/sites/default/files/2020/02/02/tovino.jpg

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

താരങ്ങളും ജനപ്രതിനിധികളും ഉണ്ടാകുന്നത് ജനങ്ങളാല്‍ ആണ്. അതില്‍ ഒരു വ്യക്തിയെ ആണ് ടോവിനോ അവഹേളിച്ചത് ടോവിനോ ഒരു പക്ഷെ നല്ല കാര്യമായിരിക്കാം പറഞ്ഞത്. അവിടെ ടോവിനോ എന്ത് പറഞ്ഞു എന്നല്ല അവിടെ കൂവിയിട്ടുണ്ടെങ്കില്‍ കൂവിയതിനു തക്കതായ മറുപടിയാണ് പറയേണ്ടിയിരുന്നത് അല്ലാതെ ഈ കാടത്തമല്ല കാണിക്കേണ്ടിയിരുന്നത്. ഇപ്പോഴത്തെ പ്രധാന നടന്‍മാര്‍ ഉള്‍പ്പെടെ പല കലാകാരന്മാര്‍ക്കും ഇത് പോലെ കൂവല്‍ കിട്ടിയ സന്ദര്‍ഭം ഉണ്ടായിട്ടുണ്ട് അവരൊന്നും ജനങ്ങളോട് ഈ സമീപനം അല്ല എടുത്തത്.

ടോവിനോ തന്റെ സീനിയറും ജൂനിയറും ആയ സഹ പ്രവര്‍ത്തകരോട് ചോദിച്ചാല്‍ മനസ്സിലാകും.ഇത് നോക്കി നിന്ന സബ് കളക്ടര്‍ അത് തടയേണ്ടത് ആയിരുന്നു അല്ലാതെ അത് ആസ്വദിക്കുകയല്ല വേണ്ടിയിരുന്നത്. ഒരാളെ പരസ്യമായി അവഹേളിച്ചപ്പോള്‍ നോക്കി നിന്നത് സബ് കളക്ടറുടെ ഭാഗത്ത് നിന്നുള്ള ഗുരുതരമായ വീഴ്ചയാണ്.

കഴിഞ്ഞ ദിവസം ഞാന്‍ ഒരു ക്യാമ്പസ്സില്‍ ചെന്നപ്പോള്‍ രണ്ട് കുട്ടികള്‍ എന്നെ കൂവിയപ്പോള്‍ നിങ്ങള്‍ എന്നെ കൂവിക്കൊളൂ ഞാന്‍ പറഞ്ഞ കാര്യത്തില്‍ മാറ്റമില്ല എന്ന തക്കതായ മറുപടിയാണ് ഞാന്‍ കൊടുത്തത് ടോവിനോ കാട്ടിയ ഈ സമീപനം ഞാന്‍ എടുത്തില്ല ആയതിനാല്‍ ടോവിനോ ഈ വിഷയത്തില്‍ പരസ്യമായി മാപ്പ് പറഞ്ഞ് ഈ വിഷയം അവസാനിപ്പിക്കണം എന്നാണ് എന്റെ അഭിപ്രായം. കളക്ടര്‍ക്കെതിരെ ഗവണ്മെന്റ് ഉചിതമായ നടപടി സ്വീകരിക്കണം.

 

Latest News