100 രൂപയുടെ വാച്ച് മോഷ്ടിച്ചു; മദ്രസാ വിദ്യാര്‍ഥിയെ നഗ്നനാക്കി മര്‍ദിച്ചു

ഔറംഗാബാദ്- നൂറ് രൂപയുടെ വാച്ച് മോഷ്ടിച്ചെന്ന് ആരോപിച്ച് പതിനാറുകാരനായ മദ്രസ വിദ്യാര്‍ഥിക്ക് അധ്യാപകന്റെയും സഹപാഠികളുടെയും ക്രൂരമര്‍ദനം. ഔറംഗബാദിലെ ജാമിയ ബുര്‍ഹാനുല്‍ ഉലും മദ്രസയിലെ വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്. ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ വിദ്യാര്‍ഥിയെ നഗ്നനാക്കി ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.

സമീപത്തെ കടയില്‍ നിന്ന് വിദ്യാര്‍ഥി വാച്ച്  മോഷ്ടിക്കുന്നത് കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. കടയുടമ പരാതി നല്‍കിയതോടെ മോഷണം പോയ വാച്ച് കണ്ടെടുത്തു. തുടര്‍ന്ന് മദ്രസയിലെ അധ്യാപകന്‍ വിദ്യാര്‍ഥിയെ ശിക്ഷിക്കുകയായിരുന്നു.

സഹാപാഠികള്‍ കൗമാരക്കാരന്റെ മുഖത്ത് തുപ്പുകയും കൂട്ടം ചേര്‍ന്ന് മര്‍ദിക്കുകയും ചെയ്തു. കുട്ടിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ വീട്ടുകാര്‍ കാണാനിടയായിട്ടും പോലീസില്‍ പരാതി നല്‍കിയിരുന്നില്ല. വീഡിയോ പ്രചരിച്ചതിന് പിന്നാലെ പോലീസ് അധ്യാപകനെതിരെ കേസെടുത്തു. വിദ്യാര്‍ഥിയെ മര്‍ദിച്ച സഹപാഠികള്‍ക്ക് കൗണ്‍സില്‍ നല്‍കിയതായും പൊലിസ് പറഞ്ഞു.

 

Latest News