Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഒമ്പതുകാരിയെ ബലാല്‍സംഗം ചെയ്തു കൊന്നു, കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത് മൃതദേഹം കരിച്ചു; രണ്ടാനമ്മയും മകനും  അറസ്റ്റില്‍

ശ്രീനഗര്‍- രണ്ടാനമ്മയുടെ നിര്‍ദേശപ്രകാരം അര്‍ധ സഹോദരനും കൂട്ടുകാരും ചേര്‍ന്ന് ഒമ്പതു വയസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച് കൂട്ടബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തി. ജമ്മുകശ്മീരിലെ ഉറിയില്‍ വനപ്രദേശത്തു നിന്ന് ഞായറാഴ്ച ലഭിച്ച പെണ്‍കുട്ടിയുടെ ജീര്‍ണിച്ച മൃതദേഹത്തെ കുറിച്ചുള്ള അന്വേഷണമാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകം പുറത്തു കൊണ്ടുവന്നത്. 14-കാരനായ അര്‍ധസഹോദരനും കൂട്ടാളികളും ചേര്‍ന്ന് ബാലികയെ കൂട്ട ബലാല്‍സംഗം ചെയ്യുകയും കഴുഞ്ഞ് ഞെരിക്കുകയും കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുകയും ചെയ്തിട്ടുണ്ട്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ആസിഡ് ഒഴിച്ച് കരിക്കുകയും ചെയ്തിട്ടുണ്ട്. ഉറിയിലെ പെണ്‍കുട്ടിയുടെ വീടിനുടത്തു വനത്തിലാണ് മൃതദേഹം ഉപേക്ഷിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ രണ്ടാനമ്മ, അര്‍ധ സഹോദരന്‍, മറ്റു മൂന്നു പേര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച ബാലികയുടെ മൃതദേഹം കണ്ടെത്തിയ ഉടന്‍ തന്നെ അന്വേഷണ ആരംഭിച്ചിരുന്നതായി പോലീസ് പറഞ്ഞു. പ്രത്യേക അന്വേഷണ സംഘമാണ് ഈ ദാരുണ കൊലപാതകത്തിനു പിന്നിലെ കഥ വെളിച്ചത്തു കൊണ്ടുവന്നത്. കുടുംബ വൈരാഗ്യമാണ് കൊലപാതകത്തിനു പിന്നില്‍. തന്റെ ഭര്‍ത്താവിനു കൂടുതല്‍ അടുപ്പം ഈ ബാലികയോടും അവളുടെ അമ്മയോടുമായിരുന്നെന്നും ഇതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും രണ്ടാനമ്മ പോലീസിനോട് വെളിപ്പെടുത്തി. ഭര്‍ത്താവിന്റെ സ്വദേശിയല്ലാത്ത രണ്ടാം ഭാര്യയോടും അവരുടെ ഒമ്പതു വയസ്സുകാരി മകളോടും രണ്ടാനമ്മ വിദ്വേഷം പുലര്‍ത്തിയിരുന്നു. തന്റെ ഭര്‍ത്താവ് കൂടുതല്‍ ശ്രദ്ധ രണ്ടാം ഭാര്യയ്ക്കും മകളായ ഒമ്പതു വയസ്സുകാരിക്കും നല്‍കിയിരുന്നു. ഇക്കാരണത്താല്‍ കുടുംബത്തില്‍ സംഘര്‍ഷമുണ്ടായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ രണ്ടാനമ്മ പദ്ധതിയിടുകയായിരുന്നു. 

പെണ്‍കുട്ടിയെ വീടിനടുത്തുള്ള കാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയ രണ്ടാനമ്മ തന്റെ 14കാരനായ മകനോട് ബാലികയെ ബലാല്‍സംഗം ചെയ്യാന്‍ പറയുകയായിരുന്നു. രണ്ടാനമ്മ നോക്കി നില്‍ക്കെയാണ് മകനും കൂട്ടുകാരും ചേര്‍ന്ന് ബാലികയെ ക്രൂരപീഡനത്തിനിരയാക്കിയതെന്നും പോലീസ് പറഞ്ഞു. രണ്ടാനമ്മ ബാലികയുടെ കഴുത്ത് ഞെരിക്കുകയും മകന്‍ മഴുവെടുത്ത് തലയ്ക്ക് വെട്ടുകയും ചെയ്തു. സംഭവസ്ഥലത്തു വച്ചു തന്നെ ബാലിക മരിച്ചിരുന്നു. 19-കാരനായ മറ്റൊരു പ്രതി കത്തി ഉപയോഗിച്ച് ബാലികയുടെ കണ്ണുകളും ചൂഴ്‌ന്നെടുത്തു. ഇവരോടൊപ്പമുണ്ടായിരുന്ന മറ്റൊരു പ്രതിയാണ് വീട്ടില്‍ നിന്ന് ആഡിസ് കൊണ്ടു വന്ന് മൃതദേഹം കരിച്ചത്. കൊലപാതകത്തിന് ഉപയോഗിച്ച മഴുവും കത്തിയും, ആസിഡ് കാനും പോലീസ് കണ്ടെടുത്തു.
 

Latest News