Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

700 കോടി സഹായം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് യു.എ.ഇ

ന്യൂദല്‍ഹി- പ്രളയക്കെടുതി നേരിടുന്നതിന് യു.എ.ഇ വാഗ്ദാനം ചെയ്ത 700 കോടി രൂപയുടെ സഹായം സ്വീകരിക്കാനാകില്ലെന്ന വിവാദത്തിനിടെ വിശദീകരണവുമായി യു.എ.ഇ അംബസാഡര്‍. കേരളത്തിന് 700 കോടി രൂപ ധനസഹായം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് ഇന്ത്യയിലെ യു.എ.ഇ അംബാസഡര്‍ അഹമ്മദ് അല്‍ ബന്ന പറഞ്ഞു. മരുന്നുകളും മറ്റു സഹായങ്ങളും എത്തിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ദുരിതാശ്വാസ സഹായവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി സമിതി രൂപീകരിച്ചിട്ടുണ്ട്. യു.എ.ഇയിലെ വിവിധ സംഘടനകളുമായി ചേര്‍ന്നാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സാമ്പത്തിക സഹായത്തിന്റെ കാര്യത്തില്‍ അന്തിമ പ്രഖ്യാപനങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് യു.എ.ഇ അംബാസഡര്‍ പറഞ്ഞു.
യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അല്‍ റാഷിദ് മഖ്തൂമാണ് കേരളത്തിന് മരുന്നുകളും മറ്റു അവശ്യവസ്തുകളും ലഭ്യമാക്കാനായി പ്രത്യേക സമിതി രൂപീകരിച്ചതെന്നും ഇതല്ലാതെ സാമ്പത്തിക സഹായം സംബന്ധിച്ച കാര്യങ്ങള്‍ യു.എ.ഇ സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നുമാണ് അംബാസഡര്‍ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് 700 കോടി രൂപ ധനസഹായം കേരളത്തിന് യു.എ.ഇ നല്‍കുമെന്ന കാര്യം ആദ്യം വ്യക്തമാക്കിയത്. പ്രവാസി വ്യവസായി യൂസഫലിയേയും അബുദാബി കിരീടാവകാശി ഇക്കാര്യം അറിയിച്ചതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു. യു.എ.ഇ ഭരണാധികാരികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍  യു.എ.ഇയുടെ സഹായമനസ്‌കതയ്ക്ക് നന്ദി പറഞ്ഞ് മോഡി ട്വീറ്റ് ചെയ്യുകയുമുണ്ടായി.
 
 
 
 

Latest News