Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മനുഷ്യത്വം പഠിപ്പിച്ച നാട്, കോഴിക്കോടിന് സഹിത്യനഗര പദവി ലഭിച്ചതില്‍ അഭിമാനത്തോടെ ഹരീഷ് പേരടി

കോഴിക്കോട്- കോഴിക്കോടിന് യുനെസ്‌കോയുടെ സാഹിത്യ നഗരം പദവി ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് നടന്‍ ഹരീഷ് പേരടി. പനിച്ച് തുള്ളി കിടന്ന ആശുപത്രികിടക്കയിലെ ആ രാത്രിയില്‍ തൊട്ടടുത്ത് കിടന്ന രോഗിയുടെ പുതപ്പ് എന്നെ പുതപ്പിച്ച് എന്നെ മനുഷ്യത്വം പഠിപ്പിച്ച എന്റെ കോഴിക്കോട് മെഡിക്കല്‍ കോളേജിനെ എത് കലുഷിതമായ സാഹചര്യങ്ങളിലും ഞാന്‍ ഓര്‍ക്കാറുണ്ട്. ഇന്ന് ലോക ഭൂപടത്തില്‍ എന്റെ നാട് സാഹിത്യ നഗരമെന്ന കൊടിയുയര്‍ത്തുമ്പോള്‍, എന്റെ നാട്, എന്റെ അഭിമാനം എന്നാണ് നടന്‍ കുറിച്ചിരിക്കുന്നത്.

ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം

അവകാശപ്പെടാനുള്ള കലാ പാരമ്പര്യമൊന്നുമില്ലാത്ത ഒരു ഇടത്തരം കുടുംബത്തില്‍ ജനിച്ച ഞാന്‍ ഒരു അഭിനേതാവായതിന്റെ പിന്നില്‍ ഒരു കാരണം മാത്രമേയുള്ളൂ, ഞാന്‍ ജനിച്ചതും വളര്‍ന്നതും ഈ നഗരത്തിന്റെ മടിത്തട്ടിലായതുകൊണ്ടു മാത്രമാണ്, ഇപ്പോഴും നാട്ടിലെത്തുന്ന ചില നട്ടപ്രാന്ത് രാത്രികളില്‍ ഒറ്റക്ക് ആരുമില്ലാത്ത മിഠായിതെരുവിനോട് വര്‍ത്തമാനം പറഞ്ഞ് നടക്കാറുണ്ട് ഞാന്‍.

ചില പകലുകളില്‍ കാറില്‍ ടൗണ്‍ഹാളിനു മുന്നിലൂടെ യാത്ര ചെയ്യുമ്പോള്‍ ഒരു വിശ്വാസി അവന്റെ ആരാധനാലയത്തെ നോക്കുന്ന മനസ്സോടെ ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആദ്യമായി കയറിയ ആ അരങ്ങിനെ ആരാധനയോടെ നോക്കാറുണ്ട് ഞാന്‍, കയ്യില്‍ നയാ പൈസയില്ലാത്ത പൊരിവെയിലില്‍ പ്രണയം പൂത്തുലഞ്ഞ മാവൂര്‍റോഡിനെ കാണുമ്പോള്‍ ഇപ്പോഴും വല്ലാത്ത ആവേശമാണെനിക്ക്, ഇപ്പോഴും സിനിമയുടെ ചില നൈറ്റ് പാര്‍ട്ടികളിലെ ഇരുണ്ട വെളിച്ചം എന്റെ പ്രിയപ്പെട്ട പഞ്ചവടിബാറിന്റെയും വോള്‍ഗയുടെയും എന്റെ കൗമാര ഓര്‍മ്മകളിലേക്ക് എന്നെ ക്രേഷ് ലേന്‍ഡിംങ് നടത്തിക്കാറുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

എന്തിന് മമ്മുക്കയുടെയും ലാലേട്ടന്റെയും കൂടെ അഭിനയിച്ചപ്പോള്‍ ഞാന്‍ ആദ്യമായി സിനിമ കണ്ട രാധ, അപ്‌സര, ഡേവിസണ്‍, കോര്‍ണേഷന്‍ ഈ തിയറ്ററുകളിലെ തൊഴിലാളികളാണ് ഇവരെന്ന് ചെറുപ്പത്തിലെ തോന്നിപോയതുകൊണ്ട് എനിക്ക് അവരോട് ഒരു അപരിചിതത്വവുമില്ലായിരുന്നു.

പനിച്ച് തുള്ളി കിടന്ന ആശുപത്രികിടക്കയിലെ ആ രാത്രിയില്‍ തൊട്ടടുത്ത് കിടന്ന രോഗിയുടെ പുതപ്പ് എന്നെ പുതപ്പിച്ച് എന്നെ മനുഷ്യത്വം പഠിപ്പിച്ച എന്റെ കോഴിക്കോട് മെഡിക്കല്‍ കോളേജിനെ എത് കലുഷിതമായ സാഹചര്യങ്ങളിലും ഞാന്‍ ഓര്‍ക്കാറുണ്ട്, ഇന്ന് ലോക ഭൂപടത്തില്‍ എന്റെ നാട് സാഹിത്യ നഗരമെന്ന കൊടിയുയര്‍ത്തുമ്പോള്‍, എന്റെ നാട്, എന്റെ നാട്, എന്ന്, അഭിമാനമായി ചൊല്ലുന്നു ഞാന്‍.

 

Latest News