തിരുവനന്തപുരം - ഖജനാവിൽ പണില്ലാഞ്ഞിട്ടും മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയാ സംഘത്തിന്റെ സാമ്പത്തിക ധൂർത്ത് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് മറുപടിയുമായി ഭരണപക്ഷം. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതിവർഷം സർക്കാർ ഖജനാവിൽ നിന്ന് കൈപ്പറ്റുന്നത് മൂന്നു കോടിയോളം രൂപയാണെന്ന സർക്കാർ രേഖ പുറത്തുവിട്ടാണ് മറുപടി. 6,67,290 രൂപയാണ് മുഖ്യമന്ത്രി പിണറായി വിജയൻ സോഷ്യൽ മീഡിയ ടീമിന് മാത്രമായി ഒരുമാസം നൽകുന്നതെന്നാണ് പ്രതിപക്ഷ നേതാവ് ഇന്നലെ പറഞ്ഞിരുന്നത്.
എന്നാൽ, പത്തു സെക്രട്ടറിമാരും പ്രൈവറ്റ് സെക്രട്ടറിക്കു പുറമേ ഒരു സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയുമടക്കം ഇരുപത്തിയഞ്ചോളം സ്റ്റാഫുകളാണ് പ്രതിപക്ഷ നേതാവിനുള്ളത്. ഇത്രയും സ്റ്റാഫുമായിരുന്നാണ് മുഖ്യമന്ത്രി സോഷ്യൽ മീഡിയ ടീമിനെ നിയമിക്കുന്നത് ധൂർത്താണെന്ന് വി.ഡി സതീശൻ പരാതി പറയുന്നതെന്ന് പി വി അൻവർ എം.എൽ.എ കുറ്റപ്പെടുത്തി. 2022 ജൂലൈ ആറിന് തന്റെ നിയമസഭയിലെ ചോദ്യത്തിനുള്ള മറുപടിയിലെ വിശദാംശങ്ങൾ ചൂണ്ടിക്കാട്ടിയാണ് അൻവറിന്റെ വിമർശം. ഭരണഘടനാ പരമായ ഉത്തരവാദിത്തം പോലും നിർവഹിയ്ക്കാത്ത പ്രതിപക്ഷ നേതാവ് നടത്തുന്നത് ധൂർത്താണെന്നെന്നും മുഖ്യമന്ത്രിയെ വിമർശിക്കുന്നതിനുമുമ്പ് ഇതൊന്നു പരിശോധിയ്ക്കണമെന്നും എംഎൽഎ പറഞ്ഞു.
Read More
വി.ഡി സതീശൻ 25-ഓളം സ്റ്റാഫുകൾക്കായി ഒരു വർഷം ചെലവഴിക്കുന്ന തുക ഇപ്രകാരമാണ്:
രണ്ടു പ്രൈവറ്റ് സെക്രട്ടറിമാർ, നാലു അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാർ, നാലു അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാർ, പേഴ്‌സണൽ അസിസ്റ്റന്റ് എന്നിവർക്കായി നൽകുന്നത് 5,02,702 രൂപ ശമ്പളം. നാലു അഡീഷണൽ പേഴ്‌സണൽ അസിസ്റ്റന്റുമാർ, ഒരു അസിസ്റ്റന്റ്, ഒരു കമ്പ്യൂട്ടർ അസിസ്റ്റന്റ്, മൂന്നു ഷോഫർമാർ, അഞ്ച് ഓഫീസ് അറ്റന്റുമാർ എന്നിവർക്കായി ഒരു മാസം 18,36000 രൂപ.
ഇങ്ങനെ ഒരു വർഷത്തെ ചിലവ് 2,20,42,368 രൂപ. സ്വീപ്പർ, ലാസ്‌കർ തസ്തികകളിൽ നൽകുന്നത് മാസം 95,519 രൂപ. ശമ്പളവും ഡിഎയും കൺവേയൻസ് അലവൻസും ട്രാവലിംഗ് അലവൻസും മണ്ഡലം അലവൻസും വേറെയും കൈപ്പറ്റുന്നു.