Sorry, you need to enable JavaScript to visit this website.

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ഗർഭിണിയാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ

പാറ്റ്‌ന - 13-കാരിയായ വിദ്യാർത്ഥിനിയെ ഗർഭിണിയാക്കിയ സംഭവത്തിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. ബീഹാറിലെ സഹർസ ജില്ലയിലെ മതപാഠശാലയിലെ അധ്യാപകനായ മുഹമ്മദ് ഇംതിയാസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മതപഠനത്തിനെത്തിയ പ്രായപൂർത്തിയാകാത്ത കുട്ടിയെ ഇയാൾ ലൈംഗികമായി പലപ്പോഴായി ചൂഷണം ചെയ്യുകയായിരുന്നു. പെൺകുട്ടി ഗർഭിണിയായതോടെയാണ് സംഭവം ഇരയുടെ കുടുംബം അറിഞ്ഞത്. തുടർന്ന് കുടുംബം പോലീസിൽ പരാതി നല്കുകയായിരുന്നു.
 ജോലി കാരണം താനും ഭർത്താവും ഡൽഹിയിലാണ് താമസിക്കുന്നതെന്ന് കുട്ടിയുടെ മാതാവ് പരാതിയിൽ വിശദീകരിച്ചു. മദ്രസയിൽ പഠിക്കാനും വിദ്യാഭ്യാസം തുടരാനും വേണ്ടിയാണ് മകളെ മുത്തശ്ശിയുടെ വീട്ടിലാക്കിയത്. എന്നാൽ, മാസങ്ങളോളം മദ്രസാധ്യാപകൻ അവളെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കടുത്ത പനിയും വയറു വേദനയും കാരണം മുത്തശ്ശിയാണ് അവളെ ആശുപത്രിയിലെത്തിച്ചത്. തുടർന്നുള്ള പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്. പെൺകുട്ടിയുടെ ജീവൻ അപകടത്തിലായതിനാൽ ഗർഭച്ഛിദ്രം നടത്തി ചികിത്സയിലാണെന്ന് പോലീസ് പറഞ്ഞു.
 മദ്രസ അധ്യാപകൻ എന്റെ പേരക്കുട്ടിയുമായി തെറ്റായ കാര്യങ്ങൾ ചെയ്യുകയായിരുന്നുവെന്ന് കുട്ടിയുടെ വല്ല്യുമ്മ പറഞ്ഞു. അവൾ എപ്പോഴെങ്കിലും പുറത്തുപറഞ്ഞാൽ അക്രമം നടത്തുമെന്ന് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തിയെന്നും അതിനാലാണ് അവൾക്ക് ആരോടും പറയാൻ കഴിയാതിരുന്നതെന്നും അവർ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 പരാതി ലഭിച്ചയുടനെ പോലീസ് നടപടി സ്വീകരിച്ചതായി സദർ താന പോലീസ് സ്‌റ്റേഷനിലെ ഇൻസ്‌പെക്ടർ സുധാകർ കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

Latest News