Sorry, you need to enable JavaScript to visit this website.

'അടയാളങ്ങൾ' അഴിച്ചാലെ പുരോഗമനം ആകൂ; പള്ളിക്കൂടം പണിയണമെന്നു പറയാൻ സി.പി.എമ്മിന് പള്ളിയെ ഇകഴ്ത്തണമെന്ന് അഡ്വ. നജ്മ തബ്ഷീറ

Read More

- 'പിതാവിന്റെ സമ്മതത്തോടെ വിവാഹം' എന്നു പറഞ്ഞുപോയാൽ പുകിലാണവർക്ക്. എന്നാൽ, കല്യാണം പാർട്ടി നടത്തുമെന്ന് പറഞ്ഞാൽ 'വിപ്ലവ'മായെന്നും അഡ്വ. നജ്മ തബ്ഷീറ

കോഴിക്കോട് - മലപ്പുറത്തെ പെണ്ണുങ്ങളുടെ തട്ടത്തെക്കുറിച്ചുള്ള സി.പി.എം നേതാവ് അഡ്വ. കെ അനിൽകുമാറിന്റെ വാക്കുകൾ അദ്ദേഹത്തിന്റെ മാത്രം പ്രശ്‌നമല്ല, അദ്ദേഹമുൾക്കൊള്ളുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തന്നെയാണെന്ന് പ്രഭാഷകയും സാംസ്‌കാരിക പ്രവർത്തകയും ഹരിത ലീഗ് മുൻ സംസ്ഥാന നേതാവുമായ അഡ്വ. നജ്മ തബ്ഷീറ പറഞ്ഞു.
  പ്രത്യയശാസ്ത്രപരമായി ഉൾക്കൊള്ളലും ജനാധിപത്യവുമൊന്നും കമ്മ്യൂണിസത്തിന്റെ ഡിക്ഷ്ണറിയിലില്ല. അതുകൊണ്ടവർക്ക് 'അടയാളങ്ങൾ' അഴിച്ചാൽ മാത്രമേ മനുഷ്യനായി അംഗീകരിക്കാൻ സാധിക്കൂവെന്നും അങ്ങനെ അവരുടെ നിർവചനത്തിനുള്ളിൽ വരുന്നവർ മാത്രമേ പുരോഗമിച്ചവരാകൂവെന്നും അവർ കുറ്റപ്പെടുത്തി.
 പള്ളിക്കൂടം പണിയണമെന്നു പറയാൻ അവർക്കാദ്യം പള്ളിയെ ഇകഴ്ത്തിയേ പറ്റൂ. പണിയിടം തീർക്കാൻ അമ്പലം ഇകഴ്ത്തണം.'പിതാവിന്റെ സമ്മതത്തോടെ വിവാഹം' എന്നാരെങ്കിലും പറഞ്ഞുപോയാൽ പുകിലായി. എന്നാൽ എന്റെ കല്യാണം പാർട്ടിയാലോചിച്ച് അനുവാദ പ്രകാരം നടത്തുമെന്ന് മേയർ പറഞ്ഞാൽ വിപ്ലവമായെന്നും അവർ പരിഹസിച്ചു.

 

അഡ്വ. നജ്മ തബ്ഷീറയുടെ എഫ്.ബി കുറിപ്പ് ഇങ്ങനെ:

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

അഡ്വ. അനിൽകുമാറിന്റെ വാക്കുകൾ അദ്ദേഹത്തിന്റെ മാത്രം പ്രശ്‌നമല്ല. അദ്ദേഹമുൾക്കൊള്ളുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തന്നെയാണ്. പ്രത്യയശാസ്ത്രപരമായി ഉൾക്കൊള്ളലും(inclusion), ജനാധിപത്യവും(democracy) ഒന്നും കമ്മ്യൂണിസത്തിന്റെ ഡിക്ഷ്ണറിയിലില്ല.
അതുകൊണ്ടവർക്ക് 'അടയാളങ്ങൾ' അഴിച്ചാൽ മാത്രമേ മനുഷ്യനായി അംഗീകരിക്കാൻ സാധിക്കൂ. അങ്ങനെയവരുടെ നിർവചനത്തിനുള്ളിൽ വരുന്നവർ മാത്രമേ പുരോഗമിച്ചവരാകൂ.
പള്ളിക്കൂടം പണിയണമെന്നു പറയാൻ അവർക്കാദ്യം പള്ളിയെ ഇകഴ്ത്തിയേ പറ്റൂ. പണിയിടം തീർക്കാൻ അമ്പലം ഇകഴ്ത്തണം.
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നതാണല്ലോ പ്രമാണവചനം!
'പിതാവിന്റെ സമ്മതത്തോടെ വിവാഹം' എന്നാരെങ്കിലും പറഞ്ഞുപോയാൽ പുകിലായി, എന്നാൽ എന്റെ കല്യാണം പാർട്ടിയാലോചിച്ച് അനുവാദ പ്രകാരം നടത്തുമെന്ന് മേയർ പറഞ്ഞാൽ വിപ്ലവമായി.
മെട്രോ ട്രെയിനിന്റെ ലോഞ്ചിനു പൂജ നടത്തിയാൽ മുറിവേൽക്കാത്ത പുരോഗമനത്തിനു മുസ്ലിം പെൺകുട്ടിയുടെ തട്ടമാണു പ്രശ്‌നം.
പ്രശ്‌നം പ്രത്യയശാസ്ത്രത്തിന്റേതാണ്. ആ പ്രത്യേകതരം പുരോഗമനം തൽക്കാലം മലപ്പുറത്തിന്റെയും മുസ്ലിം പെൺകുട്ടികളുടെയും ചവറ്റുകൊട്ടയിൽ കിടക്കുകയേ ഉള്ളൂ!
 

Latest News