മുംബൈ- ഇന്ത്യയിലേയും പാക്കിസ്ഥാനിലേയും പൗരന്മാർ പരസ്പരം സ്നേഹവും സമാധാനവും മാത്രമാണ് ആഗ്രഹിക്കുന്നതെന്നും രാഷ്ട്രീയ കളിയാണ് വിദ്വേഷം ജനിപ്പിക്കുന്നതെന്നും നടൻ സണ്ണി ഡിയോൾ. ഏറ്റവും പുതിയ ചിത്രമായ ഗദർ 2 ന്റെ ട്രെയിലർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു താരം. ഇന്ത്യക്കെതിരായ നടപടികൾക്കിടെ മകനെ തിരികെ കൊണ്ടുവരുന്നതിനായി പോകുന്ന പിതാവിനെയാണ് സണ്ണി ഡിയോൾ അവതരിപ്പിക്കുന്നത്.
ഇരു രാജ്യങ്ങളിലെയും പൗരന്മാർ “യുദ്ധം” ചെയ്യാൻ ആഗ്രഹിക്കുന്നില്ല.മനുഷ്യത്വത്തെക്കുറിച്ചാണ് പറയുന്നത്. ഇരുവശത്തും തുല്യ സ്നേഹമുണ്ട്. വിദ്വേഷം ജനിപ്പിക്കുന്നത് രാഷ്ട്രീയ കളിയാണ്. ഈ സിനിമയിലും നിങ്ങൾ അത് തന്നെ കാണും. ആളുകൾ നമ്മൾ പരസ്പരം പോരടിക്കണമെന്ന് ആഗ്രഹിക്കുന്നില്ല, കാരണം നമ്മൾ ഒരേ നാട്ടിൽ നിന്നുള്ളവരാണ്.
2001-ൽ പുറത്തിറങ്ങിയ ഗദർ: ഏക് പ്രേംകഥയിൽ അമീഷ പട്ടേൽ അവതരിപ്പിച്ച പാക്കിസ്ഥാൻ മുസ്ലീം പെൺകുട്ടിയായ സക്കീനയുമായി പ്രണയത്തിലായ താരാ സിംഗ് (ഡിയോൾ) എന്ന സിഖിന്റെ കഥയുടെ തടുർച്ചയാണ് പുതിയ ചിത്രം. രണ്ടാം ഭാഗത്തിൽ താരങ്ങൾ ഇതേ വേഷം അവതരിപ്പിക്കുന്നു.
പ്രേക്ഷകരുടെ സ്നേഹം ഗദറിനെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നാക്കി മാറ്റിയിരുന്നു. ആഗസ്റ്റ് 11 ന് പുറത്തിറങ്ങുന്ന ചിത്രത്തിന്റെ തുടർഭാഗത്തിലും അതേ സ്നേഹം അവർ ചൊരിയുമെന്ന് പ്രതീക്ഷിക്കുന്നതായും ലോഞ്ചിംഗ് വേളയിൽ ഡിയോൾ പറഞ്ഞു.