- പ്രയാസമനുഭവിക്കുന്നവർക്ക് സന്തോഷത്തിന്റെ കൈനീട്ടം ചൊരിയണം. പുതുവസ്ത്രങ്ങൾ ധരിച്ച് വിശിഷ്ട വിഭവങ്ങൾ കഴിച്ച് ആരോഗ്യത്തോടെ കഴിയുന്ന വേളയിൽ ഈ അനുഗ്രഹങ്ങൾ സമ്മാനിച്ച നാഥന് നന്ദിയർപ്പിക്കാനും വിനയാന്വിതരാവാനും കൂടുതൽ മനസ്സ് വെക്കണം.
കോഴിക്കോട് - പെരുന്നാൾ ആശംസകൾ കൈമാറുന്നതോടൊപ്പം നമ്മുടെ സഹജീവികളും നമ്മെപ്പോലെ സന്തോഷിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ വിശ്വാസികൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഈദ് സന്ദേശത്തിൽ ആഹ്വാനം ചെയ്തു.
ലോകമെങ്ങുമുള്ള വിശ്വാസികൾക്ക് സന്തോഷത്തിന്റെയും ആത്മീയ വിശുദ്ധിയുടെയും വേളയാണ് ചെറിയ പെരുന്നാൾ. വ്രതമനുഷ്ഠിച്ചും സത്കർമങ്ങൾ ചെയ്തും ലളിത ജീവിതം നയിച്ചുമാണ് വിശ്വാസികൾ പെരുന്നാൾ ആഘോഷിക്കുന്നത്.
ചുറ്റുമുള്ളവർക്ക് ഉപകാരം ചെയ്തും ധാർമിക പരിധി ലംഘിക്കാതെയുമാവണം പെരുന്നാൾ ആഘോഷിക്കേണ്ടത്. കുടുംബങ്ങൾക്കും അയൽവാസികൾക്കും ഒപ്പം ഒത്തുചേർന്ന് പരസ്പരം സന്തോഷങ്ങൾ പങ്കുവെച്ച്, പ്രയാസമനുഭവിക്കുന്നവർക്ക് സന്തോഷത്തിന്റെ കൈനീട്ടങ്ങൾ കൈമാറി പരസ്പര ഐക്യത്തിന്റെയും സന്ദേശം പകരാനുള്ളതാവണം നമ്മുടെ ഈദുൽ ഫിത്ർ. ആശംസകൾ കൈമാറുന്നതോടൊപ്പം നമ്മുടെ സഹജീവികളും നമ്മെപ്പോലെ സന്തോഷിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്താൻ നാം പ്രത്യേകം ശ്രദ്ധിക്കണം.
വിശുദ്ധ റമസാനിൽ ശീലിച്ച ജീവിത ശുദ്ധിയും ലാളിത്യവും ദൈവിക സ്മരണയും ജീവിതത്തിലാകെ തുടരുമെന്ന ഉറച്ച തീരുമാനമാവണം പെരുന്നാളിന്റെ സന്തോഷങ്ങളിൽ പ്രധാനം. മറ്റുള്ളവർക്ക് ഉപദ്രവമാവുന്ന പ്രവർത്തികൾ എന്നിൽ നിന്ന് ഉണ്ടാവില്ലെന്നും അരുതായ്മകൾക്കും തട്ടിപ്പുകൾക്കും നിയമലംഘനങ്ങൾക്കും കൂട്ടുനിൽക്കില്ലെന്നും നാം ഈ ദിവസം പ്രതിജ്ഞയെടുക്കുകയും ജീവിതത്തിൽ പാലിക്കുകയും വേണം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
പുതുവസ്ത്രങ്ങൾ ധരിച്ച് വിശിഷ്ട വിഭവങ്ങൾ കഴിച്ച് ആരോഗ്യത്തോടെ കഴിയുന്ന വേളയിൽ ഈ അനുഗ്രഹങ്ങൾ സമ്മാനിച്ച നാഥന് നന്ദിയർപ്പിക്കാനും വിനയാന്വിതരാവാനും നാം ജാഗ്രത പുലർത്തണം. നോളേജ് സിറ്റിയിലെ ഇന്ത്യൻ ഗ്രാൻഡ് മസ്ജിദിൽ ആദ്യ പെരുന്നാൾ നമസ്‌കാരം നിർവഹിക്കപ്പെടുന്നു എന്ന സന്തോഷമാണ് ഈ പെരുന്നാളിൽ എടുത്തു പറയാനുള്ളത്. ലോകത്തുള്ള എല്ലാ വിശ്വാസി സമൂഹങ്ങൾക്കും വിദേശ രാജ്യങ്ങളിലെ പ്രവാസി മലയാളികൾക്കും ഇന്ത്യയിലെ മുഴുവൻ ജനങ്ങൾക്കും എന്റെയും മർകസിന്റെയും ഹൃദയം നിറഞ്ഞ ഈദുൽ ഫിത്ർ ആശംസകൾ നേരുന്നതായും കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പ്രസ്താവനയിൽ അറിയിച്ചു.