Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

24 മണിക്കൂറിനിടെ കൊലയുടെ ചുരുളഴിച്ച് കാസര്‍കോട് പോലീസ്

കൊലക്കേസില്‍ അറസ്റ്റിലായവര്‍

കാസര്‍കോട്- നീലേശ്വരം കോട്ടപ്പുറം ഗ്രീന്‍സ്റ്റാര്‍ ക്ലബിന് സമീപമുള്ള വാടക വീട്ടില്‍ തമിഴ്‌നാട് മധുര സ്വദേശി രമേശന്‍ (42) മരിച്ച നിലയില്‍ കാണപ്പെട്ടത് കൊലപാതകമാ ണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.  
പ്രതികളെ കൊലപാതകം നടന്ന സ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയ പോലീസ് ആയുധവും കണ്ടെടുത്തു. കോട്ടപ്പുറം -കടിഞ്ഞിമൂല പാലത്തിന്റെ പൈലിങ് ജോലി ചെയ്യുന്ന തൊഴിലാളികള്‍ താമസിക്കുന്ന വാടക കെട്ടിടത്തിലാണ് രമേശനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ കെട്ടിടത്തില്‍ മലയാളികളും അന്യസംസ്ഥാന തൊഴിലാളികളും അടക്കമുള്ള 11പേരാണ് താമസം ഉണ്ടായിരുന്നത്. മാര്‍ച്ച് നാലിന് ശനിയാഴ്ച രാത്രി ഏകദേശം 10 മണിയോടെയാണ് കൊലപാതകം നടത്തിയ പ്രതികള്‍ തന്നെ നാട്ടുകാരെ വിളിച്ചു തങ്ങളുടെ കൂടെയുള്ള ഒരാള്‍ ഹൃദയ സ്തംഭനം മൂലം മരിച്ചു കിടക്കുന്നതായി അറിയിച്ചത്. നാട്ടുകാര്‍ നീലേശ്വരം പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് ഉടന്‍ സ്ഥലത്തെത്തുകയും  അന്വേഷണം ആരംഭിക്കുകയും ചെയ്തു. വാടക വീട്ടില്‍ താമസിച്ചിരുന്ന 11 പേരെയും ഇന്‍സ്പെക്ടര്‍ കെ. പ്രേംസദന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്ത്  വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കേസിന്റെ ചുരുള്‍ അഴിഞ്ഞത്. കൊല്ലപ്പെട്ട രമേശന്‍ പ്രതികള്‍ ആവശ്യപ്പെട്ട വേതനം നല്‍കാത്തതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കേസിലെ ഒന്നാം പ്രതിയായ എറണാകുളം ജില്ലയിലെ മത്സ്യപുരി, വാത്തുരുത്തി കാളക്കഞ്ചേരി വീട്ടില്‍
കെ. പി  ബൈജു (54) എന്നയാള്‍ക്ക് എറണാകുളം ജില്ലയിലെ തോപ്പുംപടി, ഐലണ്ട് ഹാര്‍ബര്‍, വൈപ്പിന്‍, എറണാകുളം സെന്‍ട്രല്‍ എന്നി പൊലീസ്  സ്റ്റേഷനുകളിലായി 14 കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. എറണാകുളം കളമശ്ശേരി മാളികയില്‍ വീട്ടില്‍ മുഹമ്മദ് ഫൈസല്‍ (43), എറണാകുളം നോര്‍ത്ത് പറവൂര്‍ പെരുമ്പള്ളി പറമ്പില്‍ വീട്ടില്‍
ഡാനിയല്‍ ബെന്നി (42) എന്നിവരാണ് കേസില്‍ അറസ്റ്റിലായ മറ്റു പ്രതികള്‍. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ മേല്‍നോട്ടത്തില്‍ കാഞ്ഞങ്ങാട് ഡിവൈ. എസ്. പി. പി. ബാലകൃഷ്ണന്‍ നായര്‍, നീലേശ്വരം ഇന്‍സ്പെക്ടര്‍ പ്രേം സദന്‍, എസ്. ഐ  ശ്രീജേഷ്, എസ് സി പി ഒ  മാരായ ഗിരീഷ്, മഹേഷ്, സി. പി. ഒ  മാരായ പ്രബേഷ് കുമാര്‍, ഷാജില്‍, ഷിജു,. ഡാന്‍സഫ് സ്‌ക്വാഡ് അംഗങ്ങള്‍ ആയ രാജേഷ് മാണിയാട്ട്. ഹരീഷ് എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള സംഘം ആണ് 24 മണിക്കൂറിനുള്ളില്‍ കേസിന് തുമ്പുണ്ടാക്കി പ്രതികളെ അറസ്റ്റ് ചെയ്തത്. രമേശന്‍ ഹൃദയസ്തംഭനം മൂലം മരിച്ചുവെന്ന് പോലീസിനെ വിളിച്ചറിയിച്ച ഡാനിയല്‍ ബെന്നി ആണ് കൊലപ്പെടുത്താന്‍ കാലുകള്‍ കൂട്ടിപിടിച്ചു സഹായിച്ചതെന്ന് ചോദ്യം ചെയ്യലിലാണ് തെളിഞ്ഞതെന്ന് സി.ഐ. പ്രേംസദന്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

Latest News