Sorry, you need to enable JavaScript to visit this website.

ഫേസബുക്കിനും വാട്ട്‌സ്ആപ്പിനും നികുതി അടക്കണം 

സോഷ്യല്‍ മീഡിയയിലൂടെ സമൂഹത്തില്‍ ഗോസിപ്പുകള്‍ വര്‍ദ്ധിക്കുന്നു എന്ന കാരണത്താല്‍ ഉഗാണ്ട സര്‍ക്കാര്‍ ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ട്വിറ്റര്‍, വൈബര്‍ തുടങ്ങിയവയ്ക്ക് നികുതി ഏര്‍പ്പെടുത്തി. ദിവസേനയുള്ള സോഷ്യല്‍ മീഡിയ ഉപയോഗത്തിനാണ് സര്‍ക്കാര്‍ നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത്.
 സോഷ്യല്‍ മീഡിയ ഗോസിപ്പുകളെ പിന്തുണയ്ക്കുന്നു എന്ന കാരണത്താല്‍ പ്രസിഡന്റ് യൊവേരി മുസവേനിയാണ് ഈ ദൗത്യത്തിന് മുന്നിട്ടിറങ്ങിയത്. ഇത് സംബന്ധിച്ചുള്ള നിയമം പാര്‍ലമെന്റില്‍ പാസാക്കുകയും ജൂലൈ ഒന്ന് മുതല്‍ നിലവില്‍ വരികയും ചെയ്യും. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന് ജനങ്ങള്‍ ദിനംപ്രതി 200 ഷില്ലിംഗ് (0.5 ഡോളര്‍) നികുതി അടയ്ക്കണം. എന്നാല്‍ നികുതി ഈടാക്കല്‍ എങ്ങനെയാണ് പ്രാവര്‍ത്തികമാക്കുക എന്ന് വ്യക്തമല്ല. ഇതിനെതിരെ വിദഗ്ധരും ഇന്റര്‍നെറ്റ് സേവന ദാതാക്കളും നിലവില്‍ വന്നുകഴിഞ്ഞു. മൊബൈല്‍ സിം കാര്‍ഡുകള്‍ ശരിയായ രീതിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പാടുപെടുന്ന നാട്ടിലാണ് പുതിയ മാറ്റവുമായി ഗവണ്‍മെന്റുതന്നെ മുന്നിട്ടിറങ്ങിയിരിക്കുന്നത്. രാജ്യത്തെ 23.6 മില്യണ്‍ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളില്‍ 17 മില്യണ്‍ പേര്‍  മാത്രമാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തു.  സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന ആളുകളെ എങ്ങനെ കണ്ടെത്തുമെന്നുള്ള ചോദ്യവും ശക്തമാണ്. യൊവേരി മുസവേനി ധനകാര്യ മന്ത്രിയായ മാട്ടിയ കസെയ്ജയ്ക്ക് ഇതിനെക്കുറിച്ച് എഴുതിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Latest News