ഫാന്‍സി നമ്പര്‍ കിട്ടാന്‍ പൃഥ്വിരാജ്  കാത്തിരുന്നത് മൂന്ന് മാസം  

കൊച്ചി-ഫാന്‍സി നമ്പര്‍ എണ്ണത്തില്‍ സര്‍ക്കാര്‍ പ്രതിവര്‍ഷം കൊയ്യുന്നത് ലക്ഷങ്ങള്‍ . തങ്ങളുടെ ഇഷ്ടവാഹനത്തിന് ആഗ്രഹിക്കുന്ന നമ്പര്‍ ലഭിക്കാന്‍ ലക്ഷങ്ങള്‍ മുടക്കാന്‍ യാതൊരു മടിയും കാട്ടാത്തവരാണ് മലയാളികള്‍.സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഫാന്‍സി നമ്പറുകള്‍ ലേലത്തില്‍ പോകുന്നത് എറണാകുളം ആര്‍.ടി ഓഫീസിലാണ്. വന്‍കിട ബിസിനസുകാര്‍ മുതല്‍ സിനിമാ താരങ്ങള്‍ വരെ തങ്ങളുടെ വാഹനത്തിന് ഫാന്‍സി നമ്പറിനുവേണ്ടി ലേലത്തില്‍ പങ്കെടുക്കുന്നത് നിത്യ സംഭവമാണ്. മോഹന്‍ലാല്‍, പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, ഭാവന എന്നിങ്ങനെ തങ്ങളുടെ ഇഷ്ടനമ്പറിനായി ലേലത്തില്‍ പങ്കെടുത്തവര്‍ നിരവധിയാണ്.
പൃഥ്വിരാജ് ഇഷ്ട നമ്പറായ കെ .എല്‍ . 07 സി .എസ് 7777ന് വേണ്ടി മൂന്ന് മാസമായി കാത്തിരിക്കുകയായിരുന്നു. 50,000 രൂപ ഓണ്‍ലൈനില്‍ അടച്ച് മാസങ്ങള്‍ക്ക് മുമ്പേ ബുക്കും ചെയ്തു. ഇതേ നമ്പര്‍ സ്വന്തമാക്കാന്‍ രണ്ട് പ്രമുഖ ബിസിനസുകാര്‍ കൂടി രംഗത്തെത്തിയതോടെ ലേലം ഉറപ്പായി. ഇതിനിടെയാണ് താന്‍ ലേലത്തിന് മാറ്റി വച്ച തുക പ്രളയദുരിതാശ്വാസത്തിന് നല്‍കാന്‍ നടന്‍ തീരുമാനിച്ചതും വാര്‍ത്തയായിരുന്നു. 2017 ഏപ്രില്‍ ഒന്നുമുതല്‍ 2022 മാര്‍ച്ച് 31 വരെ
ഫാന്‍സി നമ്പര്‍ ഇനത്തില്‍ സര്‍ക്കാരിന് ലഭിച്ചത് 11,84,41000 കോടി രൂപയാണെന്ന് വിവരവകാശ പ്രവര്‍ത്തകന്‍ രാജുവാഴക്കാലയ്ക്ക് ലഭിച്ച രേഖയില്‍ പറയുന്നു.

Latest News