Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കുടിച്ചു പൂസായ അഞ്ജലി സ്‌കൂട്ടറില്‍  യാത്ര ചെയ്യാന്‍ നിര്‍ബന്ധിച്ചു-സുഹൃത്ത്  

ന്യൂദല്‍ഹി- ഇടിച്ചിട്ട കാര്‍ വലിച്ചിഴച്ചതിനെ തുര്‍ന്ന് കൊല്ലപ്പെട്ട അമന്‍ വിഹാര്‍ സ്വദേശിനിയായ അഞ്ജലി സിങ് (20) മദ്യപിച്ചിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിധി. എന്നിട്ടും സ്‌കൂട്ടറില്‍ യാത്ര ചെയ്യാന്‍ അഞ്ജലി നിര്‍ബന്ധിച്ചുവെന്നും അവര്‍ മാധ്യമങ്ങളോടു പറഞ്ഞു. അഞ്ജലി കാറില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് ഡ്രൈവര്‍ക്ക് അറിയാമായിരുന്നുവെന്നും നിധി പറഞ്ഞു.
ന്യൂ ഇയര്‍ പാര്‍ട്ടിക്ക് അഞ്ജലി സിങ്ങിനൊപ്പം പോയ നിധി, അഞ്ജലിക്കൊപ്പം സ്‌കൂട്ടറില്‍ ഉണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മദ്യലഹരിയില്‍ യുവാക്കളുടെ കാര്‍ അഞ്ജലിയുടെ സ്‌കൂട്ടറില്‍ ഇടിച്ചശേഷം 12 കിലോമീറ്ററോളം വലിച്ചിഴയ്ക്കുകയായിരുന്നു. 'ഞങ്ങളെ കാര്‍ ഇടിച്ചു. ഞാന്‍ ഒരു വശത്തേക്ക് വീണു. അവള്‍ മുന്‍വശത്തേക്ക് വീണു. അവള്‍ കാറിനടിയില്‍ കുടുങ്ങി. കാറില്‍ കുടുങ്ങിയത് അവര്‍ അറിഞ്ഞിരുന്നു. എന്നാല്‍ അവര്‍ മനഃപൂര്‍വം വലിച്ചിഴച്ചു. മുന്നോട്ടും പിന്നോട്ടും കാറിനടിയിലേക്ക് വലിച്ചിഴച്ചു. അവള്‍ നിലവിളിച്ചു. ഞാന്‍ നിരാശപ്പെട്ട് വീട്ടിലേക്ക് പോയി. പരിഭ്രാന്തയായി ആരോടും ഒന്നും പറഞ്ഞില്ല. ഒരുപാട് കരഞ്ഞു'' അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
സ്‌കൂട്ടിയില്‍ ഇടിച്ചതിനെത്തുടര്‍ന്ന് പരിഭ്രാന്തരായെന്നും യുവതി കുടുങ്ങിയതായി അറിയില്ലായിരുന്നുവെന്നുമാണ് കാറിലുണ്ടായിരുന്ന അഞ്ച് പേരും പോലീസിനോട് പറഞ്ഞത്. ഹരിയാനയിലെ മുര്‍ത്തലില്‍നിന്ന് മടങ്ങുകയായിരുന്ന സംഘം മദ്യപിച്ചിരുന്നു. കാറിനുള്ളില്‍ ഉച്ചത്തില്‍ പാട്ട് വച്ചിരുന്നു. ഇതുകാരണം യുവതിയുടെ കരച്ചിലൊന്നും കേട്ടില്ല. ജോണ്ടി ഗ്രാമത്തിന് സമീപം യു ടേണ്‍ എടുക്കുന്നതിനിടെയാണ് യുവതിയുടെ കൈ കണ്ടത്. തുടര്‍ന്ന് കാര്‍ നിര്‍ത്തി മൃതദേഹം അവിടെ ഉപേക്ഷിച്ച ശേഷം കടന്നുകളയുകയായിരുന്നു. കാര്‍ ഓടിച്ചിരുന്ന ദീപക് ഖന്ന (26), ഒപ്പമുണ്ടായിരുന്ന അമിത് ഖന്ന (25), കൃഷണന്‍ (27), മിഥുന്‍ (26), മനോജ് മിത്തല്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

Latest News