ഇന്ത്യയിൽ 32% ആളുകളുടെയും ഉറക്കം നഷ്ടപ്പെടുത്തുന്നത് മൊബൈൽ ഫോൺ. കൃത്യമായ ഉറക്കം മനുഷ്യന്റെ ശാരീരിക, മാനസിക ആരോഗ്യത്തിന് പ്രധാനമാണ്.
കൃത്യമായ ഉറക്കമാണ് പ്രധാനമായും ഊർജം പകരുന്നത്. ഇക്കാര്യം ആരും ഗൗനിക്കുന്നില്ല. സ്മാർട്ട് ഫോണുകളും കമ്പ്യൂട്ടറുകളും ഉറക്കത്തെ കാർന്നു തിന്നാൻ തുടങ്ങിയിരിക്കുന്നു. കമ്പ്യൂട്ടറുകളുടെയും സ്മാർട്ട്‌ഫോണുകളുടെയും അമിത ഉപയോഗമാണ് മനുഷ്യരെ നിദ്രാവിഹീനരാക്കുന്നതെന്ന് പഠനത്തിൽ വ്യക്തമായി. ഫിലിപ്‌സിന്റെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങളിൽ നടത്തിയ സർവ്വേയിലാണ് പുതിയ കണക്കുകൾ വെളിപ്പെട്ടത്. പതിമൂന്ന് രാജ്യങ്ങളിലായി 15000 പേരിലാണ് പഠനം നടത്തിയത്. വലിയൊരു വിഭാഗം ആളുകളും തങ്ങളുടെ ജോലി ആവശ്യങ്ങൾക്ക് വേണ്ടിയാണ് സാങ്കേതിക വിദ്യ കൂടുതലായും, ഏറെ വൈകിയും ഉപയോഗിക്കുന്നത്. 19 ശതമാനമാണ് ഇത്തരക്കാരുടെ കണക്ക്. മറ്റുള്ളവർ ഗെയിമുകൾ കളിച്ചും, സിനിമകൾ കണ്ടുമാണ് ഉറക്കത്തെ ഇല്ലാതാക്കുന്നത്. ഇത് ശാരീരികമായും മാനസികമായും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതാണ്.
നിത്യേന എട്ട് മണിക്കുർ ഉറങ്ങാൻ സധിക്കാത്തവർക്ക് വിശാദരോഗവും ഉത്കണ്ഠയും വളരെ വേഗം പിടിപെടും എന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്.