Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ശ്രീലങ്ക നൽകുന്ന പാഠം; വംശീയതയും ദേശീയതയും ഭൂരിപക്ഷ പിന്തുണയും എക്കാലത്തും സഹായിക്കില്ല

ന്യൂദല്‍ഹി- മത ദേശീയതയെ ദീര്‍ഘകാലം നിലനിര്‍ത്താന്‍ കഴിയില്ലെന്നും ജനകീയ പ്രശ്‌നങ്ങളില്‍ അത് തകരുമെന്നുമാണ് ശ്രീലങ്കയിലെ സംഭവവികാസങ്ങള്‍ നല്‍കുന്ന പാഠമെന്ന് ദ ഹിന്ദു ദിനപത്രം വിലയിരുത്തുന്നു. പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞ മഹിന്ദ രജപക്‌സെ  ബുദ്ധ ദേശീയതയെ പ്രോത്സാഹിപ്പിച്ചതിനെ തുടര്‍ന്ന് ഭൂരിപക്ഷ സിംഹള സമുദായത്തിന്റെ പ്രിയങ്കരനായിരുന്നു. എന്നാല്‍ സാമ്പത്തിക ദുരുപയോഗം, തെറ്റായ ആസൂത്രണം, അഴിമതി, നല്ല ഭരണത്തിന്റെ അഭാവം, നിയമവാഴ്ചയുടെ തകര്‍ച്ച എന്നിവ കാരണം അദ്ദേഹത്തിനു പിടിച്ചുനില്‍ക്കാനായില്ല. രാജ്യത്തെ ഏറ്റവും ശക്തനായ രാഷ്ട്രീയക്കാരനായിരുന്ന മഹിന്ദ രജപക്‌സെക്ക്  പ്രതിഷേധക്കാരുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച രാജിവെക്കേണ്ടി വന്നു.
പേശീ ദേശീയതയും ഭൂരിപക്ഷ മുന്നേറ്റവും എക്കാലത്തും സഹായകമാകുന്ന പിന്തുണയുടെ അനന്ത സംഭരണികളല്ലെന്ന പാഠമാണ് മഹിന്ദ രജപക്‌സെയുടെ പതനം നല്‍കുന്നത്. ജനങ്ങള്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുമ്പോള്‍ ഇതൊന്നും ഒരിക്കലും പ്രയോജനപ്പെടില്ല.
1948ലെ സ്വാതന്ത്ര്യത്തിനു ശേഷം ശ്രീലങ്ക അഭിമുഖീകരിച്ച  ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധി 22 ദശലക്ഷം വരുന്ന ജനങ്ങള്‍ക്ക് വ്യാപകമായ ബുദ്ധിമുട്ടുകളാണ് സൃഷ്ടിച്ചത്. ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും രൂക്ഷമായ ക്ഷാമം രാജ്യത്തെ ഒരു പരാജയത്തിന്റെ വക്കിലെത്തിച്ചു.
പ്രസിഡന്റ് ഗോട്ടബായ രജപക്‌സെയുടെ ഭരണത്തിനെതിരായ ബഹുജന പ്രകടനങ്ങള്‍ക്കും പൊതുജന രോഷത്തിനും മറുപടിയായി സര്‍ക്കാര്‍ അടിയന്തരാവസ്ഥയും കര്‍ഫ്യൂവും സോഷ്യല്‍ മീഡിയ നിരോധനവുമാണ് ഏര്‍പ്പെടുത്തിയത്.
തമിഴ് പുലികള്‍ക്കെതിരെ ദശാബ്ദങ്ങള്‍ നീണ്ട വംശീയ ആഭ്യന്തരയുദ്ധം ക്രൂരമായ അന്ത്യത്തിലേക്ക് കൊണ്ടുവന്നതിന് പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയെയും അദ്ദേഹത്തിന്റെ സഹോദരന്‍ പ്രസിഡന്റ് ഗോട്ടബായ രജപക്‌സെയെയും രാജ്യത്തെ ഭൂരിപക്ഷം സിംഹള ബുദ്ധമതക്കാര്‍ക്കും ഇഷ്ടമായിരുന്നു.
2018 മാര്‍ച്ചില്‍ ശ്രീലങ്കയിലെ കാന്‍ഡി ജില്ലയില്‍ ഏറ്റവും ക്രൂരമായ മുസ്ലീം വിരുദ്ധ കലാപത്തിനും രാജ്യം സാക്ഷ്യം വഹിച്ചു. കോവിഡ് ബാധിച്ച് മരിച്ച മുസ്‌ലിംകളെ ഇസ്‌ലാമിക ആചാരപ്രകാരം സംസ്‌കരിക്കുന്നത് രജപക്‌സെ സര്‍ക്കാര്‍ വിലക്കിയിരുന്നു.  

 

 

Latest News