കൊറോണ വാക്‌സിന്‍ വിരുദ്ധര്‍ ജര്‍മനിയില്‍ അക്രമത്തിന്, പോലീസ് റെയ്ഡ് നടത്തി

ബോണ്‍- കൊറോണ വൈറസ് നിയന്ത്രണ നടപടികളെ പിന്തുണച്ചതിന് സംസ്ഥാന ഭരണാധികാരി മൈക്കല്‍ ക്രെറ്റ്ഷ്മറിനെതിരെ വധഭീഷണി ഉയര്‍ന്നതിനെത്തുടര്‍ന്ന് ജര്‍മ്മനിയുടെ കിഴക്കന്‍ സംസ്ഥാനമായ സാക്സോണിയില്‍ പോലീസ്  റെയ്ഡുകള്‍ ആരംഭിച്ചു.

തീവ്ര വലതുപക്ഷ വാക്‌സിനേഷന്‍ വിരുദ്ധ പ്രവര്‍ത്തകര്‍ അക്രമത്തിന് പദ്ധതിയിട്ടതായി സംശയിക്കുന്നു.
ജര്‍മ്മനിയില്‍ ഏറ്റവും കുറവ് കോവിഡ് വാക്‌സിന്‍ എടുക്കുന്നത് സാക്‌സണിയിലാണ്.

കഴിഞ്ഞ വര്‍ഷം ക്രെറ്റ്ഷ്മര്‍ കോവിഡ് 'ഹിസ്റ്റീരിയ' യെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും പിന്നീട് അദ്ദേഹം ക്ഷമാപണം നടത്തുകയും കര്‍ശന നടപടികളെ പിന്തുണക്കുകയും ചെയ്തു.

തീവ്രവാദികളുടെ ഈ ചെറിയ ന്യൂനപക്ഷത്തെ അവരുടെ ഇഷ്ടം സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ലെന്ന ജര്‍മ്മനിയുടെ പുതിയ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് ബുധനാഴ്ച എംപിമാരോട് പറഞ്ഞു,

ഒരാഴ്ച മുമ്പ് ഒരു ജര്‍മ്മന്‍ ടിവി ഡോക്യുമെന്ററി പുറത്തുവിട്ട പ്രധാനമന്ത്രിക്കെതിരെയുള്ള ഭീഷണികള്‍ക്ക് മറുപടിയായി, പ്രത്യേക സോകോ റെക്‌സ് തീവ്രവാദ വിരുദ്ധ യൂണിറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാ സേന നിരവധി സ്ഥലങ്ങളില്‍ റെയ്ഡ് നടത്തുന്നുണ്ടെന്ന് സാക്‌സോണി പോലീസ് പറഞ്ഞു.

 

Latest News