ബിഷപ്പിന്റെ വിദ്വേഷ പ്രസംഗത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതിന് ചിദംബരത്തിന്റെ പ്രശംസ

ന്യൂദല്‍ഹി- പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസംഗത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനോയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനേയും പ്രശംസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം.  
പാലാ ബിഷപ്പിന്റെ  നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ് രംഗത്തുവന്നതിനു പിന്നാലെ ദിവസങ്ങള്‍ വൈകിയാണെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനും ശക്തമായ നിലപാട് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ എക്‌സപ്രസ് വെബ് പോര്‍ട്ടലില്‍ എഴുതിയ കുറിപ്പിലാണ് ചിദംബരത്തിന്റെ പ്രശംസ.
 പാലാ ബിഷപ്പിനെ ഹിന്ദുത്വ സംഘടനകള്‍ പിന്തുണയ്ക്കുന്നതില്‍ അത്ഭുതമില്ല. നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം വെളിവാക്കുന്നത് വികലമായ മനോഭാവമാണ്. മതവിഭാഗങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കലാണ് ലക്ഷ്യം. ഈ മതഭ്രാന്തിനെ രാജ്യം പുറന്തള്ളണം- ചിദംബരം പറഞ്ഞു.
കേരളത്തില്‍ നാര്‍ക്കോട്ടിക് ജിഹാദും ലൗ ജിഹാദും ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കണക്കുകള്‍ സഹിതം വ്യക്മാക്കിയിരുന്നു.

 

Latest News