ബെംഗളൂരു - കോവിഡനന്തര തൊഴിൽനഷ്ട പ്രതിസന്ധിയെ നേരിടാൻ 'ഐക്യരാഷ്ട്രസഭാ വികസന പരിപാടി' (യുനൈറ്റഡ് നാഷൻസ് ഡവലപ്മെന്റ് പ്രോഗ്രാം - യുഎൻഡിപി) നടത്തിവരുന്ന ശ്രമങ്ങൾ വിജയം കാണുന്നതായി റിപ്പോർട്ട്. ബെംഗളൂരുവിലും മൈസൂരുവിലുമായി 1468 പേരാണ് യുഎൻഡിപിയുടെ ശ്രമങ്ങളുടെ ഫലമായി തൊഴിൽ നേടിയത്. ഇ കൊമേഴ്സ്, ലോജിസ്റ്റിക്സ്, ഉൽപാദനം, ടെലികോം, ചില്ലറ വിൽപ്പന തുടങ്ങിയ മേഖലകളിലാണ് യുഎൻഡിപിയുടെ ഇടപെടലിലൂടെ ഇത്രയുമാളുകൾക്ക് ജോലി ലഭിച്ചത്. മാസം 25,000 രൂപ വരെ ശമ്പളം കിട്ടുന്നവർ ഇങ്ങനെ ജോലി നേടിയവരിലുണ്ട്.
ഐക്യരാഷ്ട്രസഭയുടെ വീണ്ടെടുക്കൽ പദ്ധതികളുടെ ഭാഗമായ ഈ ശ്രമങ്ങളിലൂടെ മാർച്ച് 31നു മുമ്പായി 2500 യുവാക്കളെ തൊഴിൽ കണ്ടെത്താൻ സഹായിക്കുകയാണ് ലക്ഷ്യം. ഇതിനായി വിവിധ രംഗങ്ങളിലെ സംഘടനകളുമായി യുഎൻഡിപി സഖ്യത്തിലേർപ്പെട്ടിട്ടുണ്ട്. കർണാടകത്തിൽ, കർണാടക സ്മാൾ സ്കേൽ ഇൻഡസ്ട്രീസ് അസോസിയേഷനുമായും പീന്യ ഇൻഡസ്ട്രീസ് അസോസിയേഷനുമായും മൈസൂർ ഇൻഡസ്ട്രീസ് അസോസിയേഷനുമായും യുഎൻഡിപിക്ക് സഖ്യമുണ്ട്. ഈ സംരംഭത്തിൽ യുഎൻഡിപിയുടെ പങ്കാളി മാജിക് ബസ് ഇന്ത്യ ഫൌണ്ടേഷനാണ്.
അസംഘടിത മേഖലകളിലെ തൊഴിലാളികളാണ് കോവിഡ് തൊഴിൽ നഷ്ടങ്ങളുടെ കെടുതി ഏറെ അനുഭവിച്ചത്. മിക്കയാളുകളും കാര്യമായ സമ്പാാദവും മറ്റ് സുരക്ഷിതത്വങ്ങളുമില്ലാത്തവരായി