മുംബൈ- മുംബൈയിലെ ഒരു മാളില്‍ പ്രവര്‍ത്തിച്ചിരുന്ന കോവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ രണ്ടു രോഗികള്‍ മരിച്ചു. 70 രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. ഭണ്ഡൂപ് പ്രദേശത്തെ ഡ്രീംസ് മാൾ സൺറൈസ് ആശുപത്രിയിൽ വ്യാഴാഴ്ച അർധരാത്രി കഴിഞ്ഞായിരുന്നു അഗ്നിബാധ. ഇരുപതിലേറെ ഫയർഎഞ്ചിനുകളെത്തിയാണ് തീയണച്ചത്. അഞ്ചുനില കെട്ടിടത്തിലെ മൂന്നാംനിലയിലാണ് ആശുപത്രി പ്രവർത്തിച്ചിരുന്നത്. മറ്റു രോഗികളോടൊപ്പമാണ് കോവിഡ് രോഗികളേയും ചികിത്സിച്ചിരുന്നത്.
സംഭവ സ്ഥലം സന്ദർശിച്ച മുംബൈ മേയർ കിഷോരി പെഡ്നേക്കർ അത്ഭുതം പ്രകടിപ്പിച്ചു. ഒരു മാളില്‍ ആശുപത്രി പ്രവര്‍ത്തിക്കുന്നത് ആദ്യമായി കാണുകയാണെന്നും ഗുരുതരമായ സാഹചര്യമാണിതെന്നും അവർ പറഞ്ഞു. 70 രോഗികളെ വേറെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കയാണെന്നും തീപിടിത്തത്തിന്‍റെ കാരണം കണ്ടെത്താന്‍ അന്വേഷണം നടത്തുമെന്നും അവർ പറഞ്ഞു.