Sorry, you need to enable JavaScript to visit this website.

 പ്ലാസ്മാ തെറാപ്പി നടത്തിയ കോവിഡ് രോഗി മഹാരാഷ്ട്രയില്‍ മരിച്ചു

മുംബൈ- മഹാരാഷ്ട്രയില്‍ ആദ്യമായി പ്ലാസ്മ തെറാപ്പി നടത്തിയ കോവിഡ് രോഗി മരിച്ചു. ബാന്ദ്ര ലീലാവതി ആശുപത്രിയില്‍ ചികിത്സിലായിരുന്ന 53 വയസുകാരനാണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നതായിരുന്നു ഇദ്ദേഹത്തെ.
മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നു. 583 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 10498 ആയി. 24 മണിക്കൂറിനിടെ 27 പേര്‍ മരിച്ചു. ഒടുവില്‍ വന്ന സംസ്ഥാനത്തിന്റെ കണക്കുകള്‍ പ്രകാരം, സംസ്ഥാനത്ത് ആകെ മരണ സംഖ്യ 459 ആയി. ഇതുവരെ 1773 പേര്‍ രോഗമുക്തരായതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

Latest News