ബാല ലൈംഗിക ദൃശ്യങ്ങള്‍ കണ്ട  337 പേര്‍ 38 രാജ്യങ്ങളില്‍  അറസ്റ്റിലായി 

വാഷിങ്ടണ്‍-ലോകത്തിലെ ഏറ്റലവും വലിയ ചൈല്‍ഡ് പോണോഗ്രാഫി വെബ്‌സൈറ്റിന് പൂട്ടുവീണു. വെല്‍കം ടു വിഡിയോ എന്ന് സൈറ്റിനാണ് പൂട്ടുവീണത്. 2015 ജൂണില്‍ ആരംഭിച്ച്, ബിറ്റ്‌കോയിന്‍ ഉപയോഗിച്ചു പ്രവര്‍ത്തിച്ചിരുന്ന രഹസ്യ സൈറ്റിന്റെ അഡ്മിനിസ്‌ട്രേറ്ററായ ദക്ഷിണ കൊറിയ സ്വദേശി ജോങ് വൂ സണ്ണിനെ അറസ്റ്റ് ചെയ്തു. ആയിരക്കണക്കിനു മണിക്കൂറുകള്‍ വരുന്ന എട്ടു ടെറാബൈറ്റ് ബാല ലൈംഗിക ദൃശ്യങ്ങളാണ് പിടിച്ചെടുത്തിരുന്നത്. സൈറ്റിലെ അംഗങ്ങളായ 337 പേരെ 38 രാജ്യങ്ങളിലായി അറസ്റ്റ് ചെയ്തു. യുഎസില്‍ 92 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ മിക്കവരും നിയമനടപടി നേരിടുന്നു. പോര്‍ണോഗ്രഫി വിഡിയോക്കായി ക്രൂരമായ ലൈംഗിക ആക്രമണങ്ങള്‍ക്കു വിധേയരായിരുന്ന 23 കുട്ടികളെ യുഎസ്, സ്‌പെയിന്‍, യുകെ എന്നീ രാജ്യങ്ങളില്‍നിന്നു കണ്ടെത്തി രക്ഷിച്ചു. 
23 വയസ്സുള്ള ജോങ് വൂ സണ്‍ ആണ് സൈറ്റ് നടത്തിയിരുന്നതെന്നു കൊളംബിയയിലെ യുഎസ് ഡിസ്ട്രിക്ട് കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ വ്യക്തമാക്കുന്നു. ബാല ലൈംഗികതയുമായി ബന്ധപ്പെട്ട ഗൂഢാലോചന, നിര്‍മാണം, പരസ്യം, വിതരണം, പണം കൈമാറ്റം തുടങ്ങിയ ഒന്‍പതു കുറ്റങ്ങളാണ് സണ്‍ ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. 24 ബിറ്റ്‌കോയിന്‍ അക്കൗണ്ടുകള്‍ പിടിച്ചെടുക്കാനും സര്‍ക്കാര്‍ നീക്കം തുടങ്ങിയിട്ടുണ്ട്. 

Latest News