Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എണ്ണക്കമ്പനികള്‍ നിലപാട് കടുപ്പിക്കുന്നു; സര്‍വീസുകള്‍ മുടങ്ങുമെന്ന് എയര്‍ ഇന്ത്യ

ന്യൂദല്‍ഹി- സാമ്പത്തികബാധ്യതയെ തുടര്‍ന്ന് എണ്ണക്കമ്പനികള്‍ നിലപാട് കടുപ്പിച്ചതോടെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ ഭീഷണിയില്‍. ഇന്ധനം നല്‍കിയ ഇനത്തില്‍ എണ്ണക്കമ്പനികള്‍ക്ക് ഭീമമായ തുകയാണ് എയര്‍ ഇന്ത്യ നല്‍കാനുള്ളത്. സെപ്റ്റംബര്‍ ആറ് മുതല്‍ ഹൈദരാബാദ്, റായ്പുര്‍ എന്നീ വിമാനത്താവളങ്ങളില്‍ എയര്‍ ഇന്ത്യാ വിമാനങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെക്കുമെന്ന് എണ്ണക്കമ്പനികള്‍ മുന്നറിയിപ്പ് നല്‍കിയികിയിരിക്കയാണ്. ഒട്ടേറെ സര്‍വീസുകള്‍ നിര്‍ത്തിവെക്കേണ്ടി വരുമെന്ന് എയര്‍ ഇന്ത്യയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

നിലവിലെ കനത്ത ബാധ്യത തീര്‍ക്കാന്‍ കമ്പനിക്ക് മാര്‍ഗമില്ല.  നല്‍കാനുള്ള മുഴുവന്‍ തുകയും പലിശയുള്‍പ്പെടെ സെപ്റ്റംബര്‍ ആറിന് മുമ്പ് നല്‍കണമെന്നാണ് എണ്ണക്കമ്പനികളുടെ അന്ത്യശാസന.

റാഞ്ചി, മൊഹാലി, പട്‌ന, വിശാഖപട്ടണം, പൂനെ, കൊച്ചി എന്നീ ആറ് എയര്‍പോര്‍ട്ടുകളില്‍ എയര്‍ ഇന്ത്യാ വിമാനങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നത് ഇന്ത്യന്‍ ഓയില്‍ ഉള്‍പ്പെടെയുള്ള പൊതുമേഖലാ കമ്പനികള്‍ നിര്‍ത്തിയിരുന്നു. ഇപ്പോള്‍ കൊച്ചിയില്‍നിന്ന് സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം കോഴിക്കോട്ടെത്തി ഇന്ധനം നിറച്ചാണ് പുറപ്പെടുന്നത്.

ആഭ്യന്തര സര്‍വീസുകളില്‍ നിലവില്‍ ഹൈദരാബാദും റായ്പുരും എയര്‍ഇന്ത്യയുടെ പ്രധാന താവളങ്ങളാണ്. അന്‍പതോളം സര്‍വീസുകള്‍ ഇവിടെ നിന്ന് നടത്തുന്ന എയര്‍ ഇന്ത്യയ്ക്ക് എണ്ണക്കമ്പനികളുടെ കടുത്ത തീരുമാനം വലിയ നഷ്ടമുണ്ടാക്കും.

ദിവസം 18 കോടിയോളം രൂപ വില നല്‍കിയാണ് എയര്‍ ഇന്ത്യാ വിമാനങ്ങള്‍ ഇവര്‍ ഇന്ധനം നിറയ്ക്കുന്നത്.

 

Latest News