Sorry, you need to enable JavaScript to visit this website.

സമൂഹ മാധ്യമങ്ങള്‍ക്കും  കടിഞ്ഞാണ്‍ വരുന്നു  

ന്യൂദല്‍ഹി-സ്വകാര്യ കമ്പ്യൂട്ടറുകള്‍ നിരീക്ഷിക്കാന്‍ പത്ത് സുരക്ഷാ ഏജന്‍സികള്‍ക്ക് അനുമതി നല്‍കിയതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കം നിയന്ത്രിക്കാന്‍ ഐ.ടി ആക്ടില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. നിയമ വിരുദ്ധമെന്ന് ബോദ്ധ്യപ്പെടുന്ന ഉള്ളടക്കം നിയന്ത്രിക്കാനും നിശ്ചിത സമയത്തിനുള്ളില്‍ നീക്കം ചെയ്യാനും സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ഭേദഗതി. ഇതിനായി അഞ്ചു പേജുള്ള കരട് റിപ്പോര്‍ട്ട് ഐ.ടി മന്ത്രാലയം തയാറാക്കി. ഐ.ടി നിയമത്തിലെ മൂന്നാം വകുപ്പില്‍ പുതിയ ഉപവിഭാഗം കൂട്ടിച്ചേര്‍ത്താണ് ഭേദഗതി. ജനുവരി ഏഴിനകം അഭിപ്രായമറിയിക്കാന്‍ ഫേസ്ബുക്ക്,ഗൂഗിള്‍, വാട്‌സാപ്പ്, ആമസോണ്‍,യാഹു, ട്വിറ്റര്‍ തുടങ്ങിയ ഇന്റര്‍നെറ്റ് സേവനദാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടിയിട്ടില്ല. സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് പരിശോധിക്കാനുതകും വിധമായിരിക്കണം ഓണ്‍ലൈന്‍ ഉള്ളടക്കം നല്‍കേണ്ടത്. 50 ലക്ഷത്തിന് മുകളില്‍ വരിക്കാരുള്ള സമൂഹമാദ്ധ്യമങ്ങള്‍ സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ സഹായിക്കാന്‍ നോഡല്‍ ഓഫീസറെ നിയമിക്കണമെന്നും സര്‍ക്കാര്‍ അന്വേഷണങ്ങള്‍ക്ക് 72 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കണമെന്നും കരട് റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest News