Sorry, you need to enable JavaScript to visit this website.

തിഹാര്‍ ജയില്‍ നാളുകളോര്‍ത്ത് പൊട്ടിക്കരഞ്ഞ് ശ്രീശാന്ത് 

സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തുന്ന ഹിന്ദി ബിഗ് ബോസില്‍ ഇതിനോടകം വാര്‍ത്ത സൃഷ്ടിച്ച താരമാണ് ശ്രീശാന്ത്. നേരത്തെ ഷോയ്ക്കകത്തെ സഹമത്സരാര്‍ഥികളോടുള്ള ശ്രീശാന്തിന്റെ മോശം പെരുമാറ്റങ്ങള്‍ വിവാദമായിരുന്നു. ഷോയിലെ വില്ലന്‍ ശ്രീശാന്താണെന്നുവരെ ഒരുഘട്ടത്തില്‍ സല്‍മാന്‍ഖാന്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ശ്രീ വീണ്ടും വാര്‍ത്തകളില്‍ ഇടംനേടുന്നത് പൊട്ടിക്കരച്ചിലിന്റെ പേരിലാണ്. ഷോയില്‍ ശിക്ഷയായി പാത്രങ്ങള്‍ കഴുകിയപ്പോള്‍ തിഹാര്‍ ജയിലിലെ ദിനങ്ങള്‍ തനിക്കു ഓര്‍മ വന്നെന്നു താരം പറയുന്നു. 
വീട്ടിലെ നിയമങ്ങളും മര്യാദയും ശ്രീശാന്ത് ലംഘിക്കുന്നുവെന്ന് മറ്റു മത്സരാര്‍ഥികള്‍ പരാതിപ്പെട്ടിരുന്നു. മുന്നറിയിപ്പുകളെ അവഗണിച്ചു വീണ്ടും ഇത്തരം പ്രവൃത്തികള്‍ ശ്രീ തുടരുന്നതായും ആരോപണമുയര്‍ന്നു. ഇതോടെയാണ് ഈ ആഴ്ച ഹൗസ് ക്യാപ്റ്റനായ കരണ്‍വിര്‍, ശ്രീശാന്തിനും മറ്റൊരു മത്സരാര്‍ഥിയായ രോഹിതിനും പാത്രങ്ങള്‍ കഴുകല്‍ ശിക്ഷയായി വിധിച്ചത്. പൊടിപിടിച്ചതും ഉപയോഗിച്ചതുമായി നിരവധി പാത്രങ്ങള്‍ ഇരുവരും കഴുകേണ്ടി വന്നു.
എന്നാല്‍ പാത്രങ്ങള്‍ കഴുകി തീര്‍ന്നതോടെ ശ്രീശാന്ത് അസ്വസ്ഥനാവുകയായിരുന്നു. തനിക്ക് മത്സരത്തില്‍ തുടരേണ്ടെന്നും ഇവിടെ നിന്നു പോകണമെന്നും ശ്രീശാന്ത് രോഹിതിനോട് പറഞ്ഞു. തുടര്‍ന്നു പൊട്ടിക്കരയാന്‍ തുടങ്ങിയ ശ്രീശാന്തിനെ ബിഗ് ബോസ് കണ്‍ഫഷന്‍ റൂമിലേക്കു വിളിക്കുകയും അനുനയിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
തിഹാര്‍ ജയിലിലായിരുന്നപ്പോള്‍ പാത്രങ്ങള്‍ കഴുകിയിരുന്നെന്നും ഈ ശിക്ഷ ആ ദിവസങ്ങളെ ഓര്‍മിപ്പിച്ചെന്നും ശ്രീ വെളിപ്പെടുത്തി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വാതുവെയ്പ്പിനു കൂട്ടുനിന്നുവെന്ന ആരോപിച്ച് 2013 മെയിലാണ് ശ്രീശാന്തിനെ അറസ്റ്റു ചെയ്ത് തിഹാര്‍ ജയിലില്‍ പാര്‍പ്പിച്ചത്.
 

Latest News