Sorry, you need to enable JavaScript to visit this website.

ബോളിവുഡിലുള്ളവര്‍ എത്ര നല്ലവര്‍?  പാര്‍വതി, പത്മപ്രിയ, അഞ്ജലി മേനോന്‍ 

തങ്ങള്‍ക്കു നേരെയുണ്ടായ ലൈംഗികാതിക്രമങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്തെത്തുന്ന കേരളത്തിലെ സ്ത്രീകള്‍ക്ക് വേണ്ടത്ര പിന്തുണ സമൂഹത്തിന്റെ ഭാഗത്തുനിന്ന് ലഭിക്കുന്നില്ലെന്നാണ് പലരുടെയും പരാതി.
സംവിധായിക അഞ്ജലി മേനോന്‍ ഈ പരാതി ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. പതിനഞ്ച് വര്‍ഷമായി സിനിമയില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടി താന്‍ ആക്രമിക്കപ്പെട്ട വിവരം പുറത്ത് പറഞ്ഞപ്പോള്‍ എത്ര സംഘടനകള്‍ അവരുടെ കൂടെ നിന്നു എന്നും അഞ്ജലി ചോദിച്ചിരുന്നു. അതേസമയം ബോളിവുഡിലും മറ്റും ആരോപണ വിധേയനായ വ്യക്തിയോടൊപ്പം ജോലി ചെയ്യുന്നത് പോലും പല പ്രമുഖരും അവസാനിപ്പിച്ചെന്നും അഞ്ജലി ചൂണ്ടിക്കാട്ടിയിരുന്നു.
ഇപ്പോഴിതാ അഞ്ജലിയുടെ അഭിപ്രായത്തോട് യോജിച്ചും ബോളിവുഡ് സിനിമാ സംഘടനകളുടെ നീക്കത്തെ പ്രശംസിച്ചും നടിമാരായ പാര്‍വതിയും പത്മപ്രിയയും രംഗത്തെത്തിയിരിക്കുന്നു. കേരളത്തിലും ഇതു സംഭവിച്ചിരുന്നെങ്കില്‍ എന്നാണ് വിഷയത്തില്‍ പ്രതികരിച്ച അഞ്ജലി മേനോനെ പിന്‍താങ്ങി പാര്‍വതി ട്വിറ്ററില്‍ കുറിച്ചത്. ട്വീറ്റിനൊപ്പം അഞ്ജലിയുടെ പ്രതികരണവും ചേര്‍ത്തിട്ടുണ്ട്.
പാര്‍വതിക്കു പിന്നാലെ പദ്മപ്രിയയും നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്കും നാട്ടില്‍ നിലവിലുള്ള അവകാശങ്ങള്‍ ബാധകമല്ലേ എന്നു ചോദിച്ചാണ് പദ്മപ്രിയയുടെ ട്വീറ്റ്.

Latest News