Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കന്യാസ്ത്രീകള്‍ ആദായ നികുതി അടക്കേണ്ടതുണ്ടോ? സുപ്രിം കോടതി പരിശോധിക്കുന്നു

ന്യൂഡല്‍ഹി- സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റുന്ന കന്യാസ്ത്രീകള്‍ ആദായനികുതി അടയ്‌ക്കേണ്ടതുണ്ടോ എന്ന് പരിശോധിക്കാന്‍ സുപ്രിം കോടതി തീരുമാനിച്ചു.

കന്യാസ്ത്രീകളും പുരോഹിതരും ദാരിദ്ര്യ പ്രതിജ്ഞയെടുക്കുമ്പോള്‍ 'സിവില്‍ ഡെത്ത്' എന്ന അവസ്ഥയിലേക്ക് പ്രവേശിക്കുന്നുവെന്നും അതിനാല്‍ നികുതി നല്‍കേണ്ടതില്ലെന്നുമാണ് ഫ്രാന്‍സിസ്‌കന്‍മാര്‍ മുതല്‍ കര്‍മ്മലീത്തുകാര്‍ വരെയുള്ള ക്രിസ്ത്യന്‍ മിഷനറികള്‍ കോടതിയില്‍ വാദിക്കുന്നത്. കന്യാസ്ത്രീകളും പുരോഹിതരും അവരുടെ ശമ്പളം അവരുടെ വ്യക്തിപരമായ ചെലവുകള്‍ക്ക് ഉപയോഗിക്കുന്നില്ല. അവരുടെ സഭകളിലേക്കാണ് തുക പോകുന്നത്.

കന്യാസ്ത്രീകള്‍ക്ക് സ്വത്ത് സ്വന്തമാക്കാന്‍ കഴിയില്ല, ഒരിക്കലും വിവാഹം കഴിക്കില്ല, സന്യാസ ജീവിതം നയിക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് സഭ പറയുന്നത്. അവര്‍ നേടുന്ന വരുമാനം അവരുടെ സഭകളുടേതായി മാറുന്നു. ആവശ്യമെങ്കില്‍ സഭകളാണ് നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നത്.

സന്യാസ ജീവിതത്തിന്റെ ഭാഗമായി ഒരു കന്യാസ്ത്രീ ദാരിദ്ര്യത്തിന്റെ പ്രതിജ്ഞയെടുത്തു കഴിഞ്ഞാല്‍, സ്വാഭാവിക കുടുംബവുമായുള്ള അവരുടെ എല്ലാ ഭൗമിക ബന്ധങ്ങളെയും ഉപേക്ഷിക്കുന്നു. അവര്‍ സിവില്‍ മരണത്തിന് വിധേയയാകുന്നു. കന്യാസ്ത്രീയുടെ സ്വാഭാവിക മാതാപിതാക്കള്‍ മരിച്ചാലും മരിച്ച മാതാപിതാക്കളുടെ സ്വത്ത് കന്യാസ്ത്രീക്ക് കൈമാറില്ലെന്നും അഭിഭാഷകന്‍ റോമി ചാക്കോ മുഖാന്തിരം ഫ്രാന്‍സിസ്‌കന്‍ മിഷനറി ഓഫ് സെന്റ് ക്ലെയറിലെ സിസ്റ്റര്‍ സുപ്പീരിയര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. 

സര്‍ക്കാരില്‍ നിന്ന് ശമ്പളം വാങ്ങുന്ന മത സഭകളിലെ അംഗങ്ങളില്‍ നിന്ന് സ്രോതസ്സില്‍ നികുതി (ടിഡിഎസ്) ഈടാക്കാനുള്ള വിദ്യാഭ്യാസ അധികാരികള്‍ക്കും ജില്ലാ ട്രഷറി ഓഫീസര്‍മാര്‍ക്കും 2014 ഡിസംബര്‍ 1-ലെ ആദായനികുതി ആവശ്യപ്പെട്ടു.

മതസഭ പോലെയുള്ള കാനോന്‍ നിയമ തത്വങ്ങള്‍ക്ക് അംഗങ്ങളുടെ മേല്‍ പരമാധികാരം ഉണ്ടെന്നും എന്നാല്‍ സിവില്‍ നിയമത്തെ മറികടക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി പറഞ്ഞഇരുന്നു. 

'സിവില്‍ മരണത്തിന്' വിധേയനായ ഒരാള്‍ക്ക് വരുമാനം നേടാന്‍ കഴിയില്ലെന്ന് സുപ്രിം കോടതിയിലെ അപ്പീലില്‍ ഹര്‍ജിക്കാര്‍ വാദിക്കുന്നു. എങ്കിലും 'സിവില്‍ ഡെത്ത്' അവസ്ഥയിലുള്ള ഒരു വ്യക്തി 'പതിവ് പ്രവര്‍ത്തനങ്ങള്‍' നടത്തുകയും മൗലികാവകാശങ്ങള്‍ ആസ്വദിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്ന് ഹൈക്കോടതി ന്യായീകരിച്ചിരുന്നു.

Latest News