Sorry, you need to enable JavaScript to visit this website.

സര്‍ക്കാറിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് നിര്‍മ്മലാ സീതാരാമന്‍, വരുന്ന തെരഞ്ഞെടുപ്പിലും ബി ജെ പി അധികാരത്തിലേറുമെന്ന് മന്ത്രി

ന്യൂദല്‍ഹി - ബജറ്റ് പ്രസംഗത്തില്‍ സര്‍ക്കാറിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും ജനം ബി ജെ പി സര്‍ക്കാരിനെ തിരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞു.

ഇതുവരെയുള്ള മന്ത്രിയുടെ ബജറ്റ് പ്രസംഗം ചുവടെ.


കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും ഊന്നല്‍ നല്‍കുന്നു

പ്രധാനമന്ത്രി ജന്‍ധന്‍ യോജനക്ക് കീഴില്‍ ആദിവാസി സമൂഹത്തെ എത്തിക്കേണ്ടതുണ്ടെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. പ്രത്യേക ഗോത്രങ്ങള്‍ക്കായി ഒരു പ്രത്യേക പദ്ധതി കൊണ്ടുവന്നു. അടിസ്ഥാന സൗകര്യ വികസനത്തിന് ആക്കം കൂട്ടി. സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ദാരിദ്ര്യം തുടച്ചുനീക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. വെല്ലുവിളികളെ സര്‍ക്കാര്‍ ധീരമായി നേരിട്ടു. ഗ്രാമവികസനത്തിനുള്ള പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. ജലവിതരണ പദ്ധതിയിലൂടെ എല്ലാ വീടുകളിലും വെള്ളം എത്തിക്കുന്നുണ്ട്. 78 ലക്ഷം വഴിയോര കച്ചവടക്കാര്‍ക്ക് സഹായം നല്‍കി. കര്‍ഷകരെ ശാക്തീകരിക്കുന്നതിന് ഊന്നല്‍ നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആനുകൂല്യം 4 കോടി കര്‍ഷകര്‍ക്ക് ലഭിച്ചു. പ്രധാനമന്ത്രി കിസാന്‍ യോജനയില്‍ നിന്ന് 11.8 കോടി ആളുകള്‍ക്ക് ധനസഹായം ലഭിച്ചുവെന്നും ധനമന്ത്രി

    അഴിമതി ഇല്ലാതാക്കി

എല്ലാ വീട്ടിലും വെള്ളം, എല്ലാവര്‍ക്കും വൈദ്യുതി, ഗ്യാസ്, സാമ്പത്തിക സേവനങ്ങള്‍, ബാങ്ക് അക്കൗണ്ട് തുറക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ഭക്ഷണത്തിന്റെ ആശങ്കകള്‍ പരിഹരിച്ചു. 80 കോടി ജനങ്ങള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ നല്‍കി. അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റപ്പെട്ടു, ഇതുമൂലം ഗ്രാമീണ മേഖലയിലെ ആളുകളുടെ വരുമാനം വര്‍ദ്ധിച്ചു. 2047ഓടെ ഇന്ത്യ ഒരു വികസിത രാഷ്ട്രമായി മാറും. ജനങ്ങളെ ശാക്തീകരിക്കാനാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിച്ചുവെന്നും ധനമന്ത്രി

    
എല്ലാവര്‍ക്കും ഒപ്പം എല്ലാവര്‍ക്കും വികസനം'

2014ല്‍ പ്രധാനമന്ത്രി മോദി തന്റെ ജോലി തുടങ്ങിയപ്പോള്‍ വെല്ലുവിളികള്‍ ഏറെയായിരുന്നു. പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് അദ്ദേഹം തന്റെ കര്‍ത്തവ്യം ഏറ്റെടുത്തത്.. പൊതുജനങ്ങള്‍ക്ക് പരമാവധി തൊഴിലവസരങ്ങള്‍ നല്‍കിയിട്ടുണ്ട്. രാജ്യത്ത് പുതിയൊരു ലക്ഷ്യവും പ്രതീക്ഷയും ഉടലെടുത്തിരിക്കുന്നു. പൊതു ജനങ്ങള്‍ ഞങ്ങളെ രണ്ടാം തവണയും തിരഞ്ഞെടുത്തു. എല്ലാവര്‍ക്കും ഒപ്പം എല്ലാവര്‍ക്കും വികസനം- സര്‍ക്കാരിന്റെ വിജയതന്ത്രമെന്ന് ധനമന്ത്രി പറഞ്ഞു. 

2014-ല്‍ രാജ്യം വെല്ലുവിളികള്‍ നേരിടുകയായിരുന്നു

എല്ലാവര്‍ക്കും വീട്, എല്ലാ വീട്ടുകാര്‍ക്കും വെള്ളം, എല്ലാവര്‍ക്കും വൈദ്യുതി, എല്ലാവര്‍ക്കും പാചക വാതകം, എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ടുകള്‍ എന്നിവയിലൂടെ എല്ലാ വീടുകളെയും വ്യക്തികളെയും ലക്ഷ്യമിട്ടുള്ള വികസന പരിപാടികള്‍ റെക്കോര്‍ഡ് സമയത്തിനുള്ളില്‍ നടപ്പാക്കിയതായി ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. നമ്മുടെ സര്‍ക്കാര്‍ എല്ലാവരുടേയും വികസനത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. നമ്മുടെ യുവരാജ്യത്തിന്റെ അഭിലാഷങ്ങള്‍ ഉയര്‍ന്നതാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ അഭൂതപൂര്‍വമായ മാറ്റമുണ്ടായി. 2014ല്‍ രാജ്യം വലിയ വെല്ലുവിളികള്‍ നേരിട്ടിരുന്നു. ആ വെല്ലുവിളികളെ അതിജീവിച്ച് സര്‍ക്കാര്‍ ഘടനാപരമായ പരിഷ്‌കാരങ്ങള്‍ നടത്തി. ജനസൗഹൃദ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയെന്നും നിര്‍മല സിതാരാമന്‍ പറഞ്ഞു. 

3000 ഐഐടികള്‍ തുറന്നു

സാധാരണക്കാരുടെ ജീവിതത്തില്‍ മാറ്റം കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. യുവാക്കളെ ശാക്തീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടത്തി. പുതുതായി മൂവായിരം ഐടിഐകള്‍ തുറന്നു. 54 ലക്ഷം യുവാക്കള്‍ക്ക് പരിശീലനം നല്‍കി. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ യുവനിര വിജയം കൈവരിച്ചു. മുത്തലാഖ് നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. പാര്‍ലമെന്റില്‍ സ്ത്രീകള്‍ക്ക് സംവരണം നല്‍കാന്‍ നിയമം കൊണ്ടുവന്നുവെന്നും ധനമന്ത്രി. 

25 കോടി ജനങ്ങള്‍ക്കിടയില്‍ ദാരിദ്ര്യനിര്‍മ്മാര്‍ജനം

പ്രധാനമന്ത്രി ജന്‍മന്‍ യോജന ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ വികസനം എത്തിച്ചു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ദാരിദ്രനിര്‍മാര്‍ജനം നടത്തിയത് 25 കോടി ജനങ്ങള്‍ക്കിടയില്‍

 

 


    

 

 

Latest News