കോട്ടയം - പൂപ്പാറയിൽ ഇതര സംസ്ഥാനക്കാരിയായ16 കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസിൽ മൂന്നുപേർ കുറ്റക്കാരെന്ന് ദേവികുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി വിധിച്ചു. സുഗന്ധ്, ശിവകുമാർ, ശ്യാം എന്നിവരാണ് കുറ്റക്കാരാണെന്ന് കോടതി വിധിച്ചത്. ഇവർക്കുള്ള ശിക്ഷ നാളെ വിധിക്കുമെന്ന് ജഡ്ജി വ്യക്തമാക്കി.
2022-ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ആൺസുഹൃത്തിനൊപ്പം തേയില തോട്ടത്തിൽ ഇരിക്കവെ പെൺകുട്ടിയെ ഒരു സംഘം ചേർന്ന് ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടി ബഹളം വെച്ചതോടെ പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ശാന്തൻപാറ പോലീസ് നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് പ്രതികൾ കൂട്ടിലായത്.