Sorry, you need to enable JavaScript to visit this website.

ട്രാവലിംഗ് സെക്‌സ് റാക്കറ്റ്; വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഇടപാട് ഉറപ്പിക്കുന്ന രണ്ട് ദമ്പതികള്‍ അറസ്റ്റില്‍

ബംഗളൂരു-വിവിധ നഗരങ്ങളിലെത്തി വേശ്യാവൃത്തിയിലേര്‍പ്പെടുന്ന രണ്ട് ദമ്പതികള്‍ ബംഗളൂരു പോലീസിന്റെ പിടിയിലായി. ദല്‍ഹിയില്‍ താമസിക്കുന്ന പ്രതികള്‍ അഹമ്മദാബാദ്, ഹരിയാന സ്വദേശികളാണ്. ബംഗളൂരു പുലകേശിനഗറില്‍ വെച്ചായിരുന്നു അറസ്റ്റ്. രണ്ട് ദമ്പതികള്‍ക്കും കുട്ടികളുമുണ്ട്.
സഞ്ചരിക്കുന്ന വേശ്യാലയം നടത്തിയ ദമ്പതികള്‍ പിടിയിലായ ഉടന്‍ ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തു. രണ്ട് ദമ്പതികളെയും പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ അവര്‍ നിയമ സേവനങ്ങള്‍ പൂര്‍ണ തയാറെടുപ്പ് നടത്തിയിരുന്നുവെന്ന് പോലീസിനെ അമ്പരപ്പിച്ചു.
ദമ്പതികളുടെ അറസ്റ്റിന് തൊട്ടുപിന്നാലെ അഭിഭാഷകര്‍ ബംഗളൂരുവില്‍ ഹാജരായി ജാമ്യത്തില്‍ ഇറക്കുകയായിരുന്നു. ദമ്പതികള്‍ 'ട്രിപ്പ് വേശ്യാവൃത്തി' യുടെ ഭാഗമാണെന്നാണ് പോലീസ് പറയുന്നത്.
ഗുജറാത്ത്, ഹരിയാന സ്വദേശികളായ ദമ്പതികള്‍ ഉപഭോക്താക്കളുള്ള സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ അംഗങ്ങളാണെന്ന് പോലീസ് പറഞ്ഞു. ഈ ഗ്രൂപ്പുകളില്‍ സ്വവര്‍ഗ്ഗാനുരാഗികളായ പുരുഷന്മാര്‍, ലെസ്ബിയന്‍സ്, പ്രത്യേക ലൈംഗിക താല്‍പ്പര്യമുള്ള ആളുകള്‍ എന്നിവരും ഉള്‍പ്പെടുന്നുവെന്ന് ഒരു പോലീസുകാരന്‍ പറഞ്ഞു. ഒരു ഭാര്യയും ഭര്‍ത്താവും എട്ട് വര്‍ഷമായി റാക്കറ്റില്‍ പ്രവര്‍ത്തുന്നു. രണ്ടാമത്തെ  ദമ്പതികള്‍ കഴിഞ്ഞ മൂന്ന് വര്‍ഷം മുമ്പാണ് റാക്കറ്റില്‍ ചേര്‍ന്നത്.
യാത്രാവിവരങ്ങള്‍ ഗ്രൂപ്പില്‍ പങ്കുവെച്ച ശേഷമാണ്  ദമ്പതികള്‍ ഒരു നഗരത്തിലെത്തുക. സെക്‌സില്‍ താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ നേരിട്ട് സന്ദേശങ്ങള്‍ വഴി ദമ്പതികളെ ബന്ധപ്പെടും. ലഭ്യമായ സ്ലോട്ടുകളും പേയ്‌മെന്റുകളും പോലുള്ള മറ്റ് വിവരങ്ങള്‍ നേരിട്ടുള്ള സന്ദേശങ്ങള്‍ വഴി അയച്ച് ചര്‍ച്ചചെയ്യും. ഇടപാട് ധാരണയിലെത്തിയാല്‍ ഉപഭോക്താവ് ദമ്പതികള്‍ക്കായി ഒരു ആഡംബര ഹോട്ടലില്‍ മുറി ബുക്ക് ചെയ്യും. ദമ്പതികള്‍ രണ്ട് ദിവസം നഗരത്തില്‍ ചെലവഴിച്ച ശേഷമാണ് ദമ്പതികള്‍ മടങ്ങുകയെന്നും പോലീസ് പറഞ്ഞു.

ബലാത്സംഗത്തില്‍ 64,000 സ്ത്രീകളും പെണ്‍കുട്ടികളും ഗര്‍ഭിണികളായി; ഞെട്ടിക്കുന്ന കണക്ക്

എയര്‍ടെല്‍ തോറ്റു, സബീന ജയിച്ചു; സന്തോഷം പങ്കുവെച്ച് എഴുത്തുകാരി

Latest News