തിരുവനന്തപുരം-ശശി തരൂരിനു തിരുവനന്തപുരത്തുകാരുടെ മനസ്സിനെ സ്വാധീനിക്കാന്‍ കഴിഞ്ഞെന്നും അതുകൊണ്ടാണ് അദ്ദേഹം ഇവിടെ വീണ്ടും വീണ്ടും ജയിക്കുന്നതെന്നും മുതിര്‍ന്ന ബിജെപി നേതാവ് ഒ.രാജഗോപാല്‍. അടുത്തകാലത്ത് മറ്റൊരാള്‍ക്ക് അവസരമുണ്ടാകുമോ എന്നു സംശയിക്കുന്നതായും തരൂരിന്റെ സേവനം കൂടുതല്‍ ലഭ്യമാകട്ടെ എന്നു പ്രാര്‍ഥിക്കുന്നതായും രാജഗോപാല്‍ പറഞ്ഞു.
അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ എന്‍.രാമചന്ദ്രന്റെ പേരിലുള്ള അവാര്‍ഡ് തരൂരിനു ഡി.കെ. ശിവകുമാര്‍ സമ്മാനിക്കുന്ന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു രാജഗോപാല്‍. പ്രസംഗത്തിനുശേഷം സീറ്റിലേക്കു മടങ്ങിയ രാജഗോപാലിന്റെ പാദങ്ങളില്‍ സ്പര്‍ശിച്ചാണ് തരൂര്‍ പ്രതികരിച്ചത്.
പാലക്കാട്ടുകാരനായ ശശി തരൂരിന്റെ മഹിമ ലോകം അംഗീകരിക്കുന്നു. അദ്ദേഹം ഇവിടെ തിരുവനന്തപുരത്ത് മത്സരിക്കാന്‍ തീരുമാനിച്ച അവസരത്തില്‍ ഞാന്‍ സംശയിച്ചിരുന്നു. ഐക്യരാഷ്ട്ര സംഘടനയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ഏറ്റവും യോഗ്യന്‍ തന്നെയാണ്. അക്കാര്യത്തില്‍ സംശയമില്ല. നല്ല ഇംഗ്ലിഷില്‍ ഭംഗിയായി സംസാരിക്കും. പിന്നെ എന്താണ് ഈ തിരുവനന്തപുരത്തു വന്ന് മത്സരിക്കാനുള്ള കാരണം എന്നു ഞാന്‍ ചോദിക്കുകയുണ്ടായി.
പക്ഷേ അദ്ഭുതമെന്നു പറയട്ടെ, തിരുവനന്തപുരത്തുകാരുടെ മനസ്സിനെ സ്വാധീനിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് അദ്ദേഹം വീണ്ടും വീണ്ടും തിരുവനന്തപുരത്തു ജയിക്കുന്നത്. ഇനി അടുത്ത കാലത്ത് വേറെ ആര്‍ക്കെങ്കിലും അവസരം കിട്ടുമോയെന്ന് ഞാന്‍ സംശയിക്കുകയാണ്. എന്തായാലും അങ്ങനെയുള്ള ഒരാളെ പാലക്കാട്ടുകാര്‍ സംഭാവന ചെയ്തു എന്നുള്ളതില്‍ എനിക്കു അഭിമാനമുണ്ട്. പാലക്കാട്ടുകാര്‍ക്കു മാത്രമല്ല, മലയാളികള്‍ക്കു മുഴുവന്‍ അഭിമാനത്തിനു വകയുള്ള ഒന്നാണിത്.
എന്തായാലും അദ്ദേഹത്തിനു ദീര്‍ഘായുസ് ഉണ്ടാകട്ടെ. അദ്ദേഹത്തിന്റെ സേവനം കൂടുതല്‍ ലഭ്യമാകട്ടെ. അദ്ദേഹത്തിന് ഈശ്വരാനുഗ്രമുണ്ടാകട്ടെ എന്നു ഞാന്‍ പ്രാര്‍ഥിക്കുന്നു- രാജഗോപാല്‍ പറഞ്ഞു.
വിവാഹ ആല്‍ബവും വീഡിയോയും എന്തു ചെയ്തു; അരലക്ഷം രൂപ പിഴയിട്ടു
നാരീ ശക്തിയിൽ നരേന്ദ്ര മോഡിയുടെ മുഖത്ത് വീണ്ടുമൊരു അടി; മനസ്താപമുണ്ടാകുമോ
ഇസ്രായില്‍ പിന്തുണ നിര്‍ത്തൂ; കുറുക്കുവഴി വേണ്ടെന്ന് സ്റ്റാര്‍ബക്‌സിനോട് സോഷ്യല്‍ മീഡിയ