Sorry, you need to enable JavaScript to visit this website.

11 കാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഭാര്യയോടൊപ്പം അഞ്ച് ദിവസം കൊടുംകാട്ടില്‍, അവസാനം പിടിയില്‍

ഇടുക്കി- പതിനൊന്നുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ജാര്‍ഖണ്ഡ് സ്വദേശി പിടിയില്‍. തമിഴ്‌നാട്ടിലേക്ക്് കടക്കാന്‍ ശ്രമിക്കവേയാണ് പിടിയിലായത്. സംഭവത്തിന് ശേഷം പ്രതിയും ഭാര്യയും കൊടുംകാട്ടില്‍ അഞ്ച് ദിവസം ഒളിവില്‍ കഴിഞ്ഞു.
സെലയ്(35) ആണ് അറസ്റ്റിലായത്. ഡിസംബര്‍ 31 നാണ് കേസിനാസ്പദ സംഭവം. മൂന്നാര്‍ ചിറ്റുവാരെ എസ്റ്റേറ്റിലെ തൊഴിലാളിയായിരുന്ന സെലയ്, സമീപത്തെ വീട്ടില്‍ ഒറ്റക്കായിരുന്ന കുട്ടിയെ കാട്ടിലേക്ക് കൂട്ടികൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
വയറ് വേദന അനുഭവപ്പെട്ട കുട്ടി മാതാപിതാക്കളോട് പറയുകയും ഇവര്‍ പോലീസില്‍ അറിയിക്കുകയുമായിരുന്നു. ഇതോടെ സെലയ് ഭാര്യയുമൊത്ത് ഒളിവില്‍ പോയി. പുലിയും കടുവയും ആനയും അടക്കമുള്ള കാട്ടിലേക്ക് കടന്ന ഇവര്‍ അഞ്ച് ദിവസത്തോളം കൊടുംകാട്ടില്‍ തങ്ങി. പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും നാട്ടുകാരുടെയും തോട്ടം തൊഴിലാളികളുടെയും സഹായത്തോടെ പല മേഖലകളിലും തെരച്ചില്‍ നടത്തുകയും ചെയ്തു.
ബസ് മാര്‍ഗം തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ എക്സൈസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടു. ഭാര്യയെ ബസില്‍ നിന്ന് പിടികൂടി. സെലയ് ബസില്‍ നിന്ന് ഇറങ്ങി ബോഡി റോഡിലൂടെ കാട്ടിലേക്ക് ഓടി. തുടര്‍ന്ന് നാട്ടുകാരുടെയും എക്സൈസ് സംഘത്തിന്റെയും തമിഴ്നാട് പോലീസിന്റെയും സഹായത്തോടെയാണ് മൂന്നാര്‍ പോലീസ് ഇയാളെ പിടികൂടിയത്. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി റിമാന്‍ഡ് ചെയ്തു.  

നേരില്‍ കാണാത്തയാള്‍ക്ക് എട്ട് ലക്ഷം രൂപ കടം നല്‍കിയ യുവതി കുടുങ്ങി, പണം നല്‍കിയത് ഭര്‍ത്താവ് അറിയാതെ

ജിദ്ദയില്‍ സൗദി പൗരനെ കൊലപ്പെടുത്തി; രണ്ട് പ്രവാസികളെ തെരയുന്നു

സോഷ്യല്‍ താരമാകന്‍ എന്തും ചെയ്യും; അടിവസ്ത്രം ഊരി മുടിയില്‍ കെട്ടി

ഗള്‍ഫില്‍നിന്ന് സ്വര്‍ണം കൊണ്ടുവന്ന യുവതിയെ കൊള്ളയടിച്ചു; സ്വര്‍ണത്തിന്റെ ഉടമ പൂട്ടിയിട്ട് മര്‍ദിച്ചു

Latest News