Sorry, you need to enable JavaScript to visit this website.

മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കള്‍ക്ക് കൂട്ടത്തോടെ പണി കിട്ടി, കിട്ടിയ സ്വത്തുക്കള്‍ തിരിച്ചു കൊടുക്കണം

കോട്ടയം - മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളില്‍നിന്ന് വസ്തുവിന്റെ ആധാരം തിരികെ എഴുതിവാങ്ങാന്‍ ഉത്തരവ്. 11 വ്യക്തികളില്‍ നിന്നും സ്വത്ത് തിരിച്ചെടുക്കാനാണ് ഉത്തരവ്. മാതാപിതാക്കളുടേയും മുതിര്‍ന്ന പൗരന്മാരുടേയും സംരക്ഷണത്തിനുള്ള മെയിന്റനന്‍സ് ട്രിബ്യൂണല്‍ പ്രിസൈഡിങ് ഓഫീസറും പാലാ ആര്‍ ഡി ഒയുമായ പി ജി രാജേന്ദ്രബാബുവാണ് ഉത്തരവിട്ടത്. പാലാ മെയിന്റനന്‍സ് ട്രിബ്യൂണലിന്റെയും സാമൂഹിക നീതിവകുപ്പിന്റെയും നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന അദാലത്തിലായിരുന്നു ഇത്. ലഭിച്ച 20 പരാതികളില്‍ 11 എണ്ണത്തിലാണ് മാതാപിതാക്കളുടേയും മുതിര്‍ന്ന പൗരന്മാരുടേയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമപ്രകാരം ആര്‍ഡിഒ ഉത്തരവ് പുറപ്പെടുവിച്ചത്. ബാക്കിയുള്ള ഒന്‍പത് പരാതികളില്‍ പരിഹാരം കാണാനുള്ള നടപടികളും ആരംഭിച്ചു. ഇതിനായി നിയോഗിച്ച കണ്‍സിലിയേഷന്‍ പാനല്‍ അംഗങ്ങളായ കെ എസ് ഗോപിനാഥന്‍ നായര്‍, സിറിയക് ബെന്നി, എസ് സദാശിവന്‍ പിള്ള എന്നിവരും അദാലത്തില്‍ പങ്കെടുത്തു.

 

Latest News