Sorry, you need to enable JavaScript to visit this website.

ഗാസ യുദ്ധം കൈയുംകെട്ടി നോക്കിനിൽക്കാനാകില്ല- ജോർദാൻ രാജാവ്

ജിദ്ദ - കൂടുതൽ ആളുകളുടെ ജീവന് ഭീഷണിയാകുന്ന ഗാസയിലെ ക്രൂരമായ യുദ്ധം സൃഷ്ടിക്കുന്ന വിനാശത്തിനു മുന്നിൽ അന്താരാഷ്ട്ര സമൂഹം കൈയുംകെട്ടി നോക്കിനിൽക്കരുതെന്ന് ജോർദാൻ ഭരണാധികാരി അബ്ദുല്ല രണ്ടാമൻ രാജാവ് പറഞ്ഞു. നമുക്ക് ചുറ്റും കാണുന്ന മനുഷ്യ ദുരന്തങ്ങളിൽ നിന്ന് ഒറ്റപ്പെട്ട് കാലാവസ്ഥാ വ്യതിനായത്തെ കുറിച്ച് സംസാരിക്കാൻ കഴിയില്ലെന്ന് യു.എ.ഇയിൽ നടക്കുന്ന യു.എൻ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിൽ പങ്കെടുത്ത് ജോർദാൻ രാജാവ് പറഞ്ഞു. ഫലസ്തീനികളുടെ ജീവന് ഭീഷണി നേരിടുന്നു. ഗാസയിലെ ജനങ്ങൾ വളരെ കുറഞ്ഞ അളവിലുള്ള ശുദ്ധജലവും കുറഞ്ഞ ഭക്ഷണവും ഉപയോഗിച്ചാണ് ജീവൻ നിലനിർത്തുന്നത്. 
കാലാവസ്ഥാ ഭീഷണികൾ ഗാസയിലെ യുദ്ധദുരന്തങ്ങളുടെ ഭീകരത വർധിപ്പിക്കും. ഗാസ യുദ്ധം വളരെയധികം ബാധിച്ച ഫലസ്തീനികളും ലോകമെമ്പാടും പ്രതിസന്ധികളും ദാരിദ്ര്യവും അനുഭവിക്കുന്ന സമൂഹങ്ങളും അഭയാർഥി കുടുംബങ്ങളും മധ്യപൗരസ്ത്യദേശത്തും ലോകത്തും അഭയാർഥികൾക്ക് ആതിഥേയത്വം നൽകുന്ന സമൂഹങ്ങളും അടക്കം ഏറ്റവും ദുർബലരായ ഗ്രൂപ്പുകളെ ഉൾപ്പെടുത്തേണ്ടത് കാലാവസ്ഥാ വെല്ലുവിളികളെ നേരിടാൻ അത്യാവശ്യമാണെന്നും ജോർദാൻ രാജാവ് പറഞ്ഞു.
 

Latest News