Sorry, you need to enable JavaScript to visit this website.

പാസ്‌പോർട്ടിന് അപേക്ഷിച്ച ഡോക്ടർക്ക് പൗരത്വം നഷ്ടമായി, 61 വർഷത്തെ ജീവിതം പാഴായി

ന്യൂയോർക്ക്- പുതിയ പാസ്‌പോർട്ടിന് അപേക്ഷിച്ച ഡോക്ടറുടെ പൗരത്വം റദ്ദായി. അമേരിക്കയിലാണ് സംഭവം. അമേരിക്കയിൽ ജനിക്കുകയും കഴിഞ്ഞ 31 വർഷമായി ഡോക്ടറായി സേവനം അനുഷ്ടിക്കുകയും ചെയ്യുന്ന 62-കാരനാണ് ദുര്യോഗമുണ്ടായത്. ഡോ. സിയാവാഷ് സുബ്ഹാനിക്കാണ് പൗരത്വം നഷ്ടമായത്. വിർജീനിയയിൽ നിന്നുള്ള ഡോക്ടറായ ഇദ്ദേഹം ജനിക്കുന്ന സമയത്ത് പിതാവ് ഇറാൻ സർക്കാറിന്റെ നയതന്ത്ര ഉദ്യോഗസ്ഥനായിരുന്നുവെന്നും പൗരത്വം നൽകാനാകില്ലെന്നുമാണ് അമേരിക്കൻ സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചത്. ശിശുവായിരിക്കെ അബദ്ധത്തിലാണ് പൗരത്വം ലഭിച്ചതെന്നും നയതന്ത്ര പദവിയിലുള്ള മാതാപിതാക്കൾക്ക് യു.എസിൽ ജനിച്ചവർ സ്വയമേവ യു.എസ് പൗരത്വം നേടാനാകില്ലെന്നും കത്തിൽ പറയുന്നു. 
സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ നടപടി എന്നെ ഞെട്ടിച്ചു. ഞാൻ ഒരു ഡോക്ടറാണ്. എന്റെ ജീവിതകാലം മുഴുവൻ ഞാൻ  ഇവിടെയുണ്ട്. ഞാൻ എന്റെ നികുതി അടച്ചിട്ടുണ്ട്. ഞാൻ പ്രസിഡന്റുമാർക്ക് വോട്ട് ചെയ്തു. ഞാൻ വടക്കൻ വെർജീനിയയിലെ എന്റെ കമ്മ്യൂണിറ്റിയെ സേവിച്ചു. കൊവിഡ് സമയത്ത്, ഞാൻ ജോലി ചെയ്തു. 61 വർഷത്തിന് ശേഷം  ഇനി ഞാൻ യുഎസ് പൗരനല്ല' എന്ന് പറയുമ്പോൾ, അത് ശരിക്കും ഞെട്ടിക്കുന്നതാണ്-സുഹ്ബാനി കൂട്ടിച്ചേർത്തു.

ഫെബ്രുവരിയിൽ സുബ്ഹാനി പുതിയ പാസ്‌പോർട്ടിന് അപേക്ഷിച്ചിരുന്നു. മുമ്പ് പലതവണ പാസ്‌പോർട്ട് പ്രശ്‌നങ്ങളില്ലാതെ പുതുക്കിയതിനാൽ നടപടിക്രമങ്ങളിൽ ബുദ്ധിമുട്ടുകളൊന്നും അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ, ഇത്തവണ പുതിയ പാസ്‌പോർട്ട് ലഭിച്ചില്ല. പകരം,നിങ്ങൾ ജനിക്കുന്ന സമയത്ത് താങ്കളുടെ പിതാവ് ഇറാൻ എംബസിയിലെ നയതന്ത്രജ്ഞനായതിനാൽ പൗരത്വം നൽകാനാകില്ലെന്ന് ചൂണ്ടിക്കാട്ടി സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ കത്ത് ലഭിച്ചു. നിയമാനുസൃത സ്ഥിരതാമസത്തിന് അപേക്ഷിക്കാമെന്നും നിർദ്ദേശിച്ചു.

ഓരോ തവണയും പാസ്‌പോർട്ട് പുതുക്കുമ്പോൾ താൻ ഒരു യുഎസ് പൗരനാണെന്ന് തന്റെ ജീവിതത്തിലുടനീളം വീണ്ടും വീണ്ടും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 61 വർഷത്തിന് ശേഷം താൻ ഇനി അമേരിക്കൻ പൗരനല്ലെന്ന് പറഞ്ഞപ്പോൾ സ്വാഭാവികമായും അദ്ദേഹത്തിന് ഞെട്ടലുണ്ടാക്കി. 
നിർദേശപ്രകാരം സ്ഥിരതാമസത്തിന് അപേക്ഷിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിയമപരമായ ഫീസായി 40,000 ഡോളറിലധികം ചെലവഴിച്ചാണ് സ്ഥിരതാമസത്തിന് അപേക്ഷിച്ചത്. ഞാൻ
 

Latest News