കൊച്ചി- മൂവാറ്റുപുഴ നിര്‍മ്മല കോളേജ് വിദ്യാര്‍ഥിനിയെ ബൈക്ക് ഇടിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഏനാനല്ലൂര്‍ കുഴുമ്പിത്താഴം ഭാഗത്ത്, കിഴക്കെമുട്ടത്ത് വീട്ടില്‍ ആന്‍സണ്‍ റോയി(23) യെയാണ് കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചത്.
ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റൈ ഭാഗമായി ജില്ലാ പോലീസ് മേധാവി വിവേക് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മൂവാറ്റുപുഴ, വാഴക്കുളം എന്നീ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ കൊലപാതകശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കടന്ന് നാശനഷ്ടമുണ്ടാക്കുക തുടങ്ങിയ കേസുകളിലും പ്രതിയാണ് ഇയാള്‍. 2020 ല്‍ മൂവാറ്റുപുഴ ചിറപ്പടി ആനിക്കാട് ഭാഗത്ത് സംഘം ചേര്‍ന്ന് മയക്ക് മരുന്ന് ഉപയോഗിച്ച് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് ചോദ്യം ചെയ്ത ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും 2022 ല്‍ വാഴക്കുളം മഞ്ഞള്ളൂര്‍ ഭാഗത്തുള്ള ബാറിലെ ജീവനക്കാരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും പ്രതിയാണ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
കഴിഞ്ഞ ജൂലായ് അവസാനം അമിത വേഗതയിലും അശ്രദ്ധമായും ലൈസന്‍സില്ലാതെ ബൈക്ക് ഓടിച്ച് വന്ന് മൂവാറ്റുപുഴ നിര്‍മ്മല കോളേജിന് മുമ്പില്‍ വെച്ച് വിദ്യാര്‍ത്ഥിനികളായ നമിതയേയും, മറ്റൊരാളെയും ഇയാള്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇതില്‍ നമിത കൊല്ലപ്പെട്ടു. കൂടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റു. ഇതിന് മൂവാറ്റുപുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായി മൂവാറ്റുപുഴ സബ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞ് വരികെയാണ് കാപ്പ ചുമത്തി സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റിയത്. കല്ലൂര്‍ക്കാട് പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.ഉണ്ണിക്യഷ്ണന്‍,സി.പി. ഒമാരായ ബേസില്‍ സ്‌ക്കറിയ, സേതു കുമാര്‍, കെ.എം.നൗഷാദ് എന്നിവരാണ് അറസ്റ്റ് ചെയ്ത് വിയ്യൂര്‍ക്ക് മാറ്റിയത്. ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെച ഭാഗമായി 89 പേരെ കാപ്പ ചുമത്തി ജയിലിലടച്ചു. 68 പേരെ നാട് കടത്തി.