Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പാക്കിസ്ഥാനിലെ മുസ്ലിം ഭൂരിപക്ഷമേഖലയിൽനിന്ന് വിജയിച്ചത് ഹിന്ദു സ്ഥാനാർഥികൾ

പെഷാവര്‍- പാക്കിസ്ഥാനില്‍ ഈയിടെ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ദേശീയ അസംബ്ലിയിലേക്ക് ആദ്യമായി ഒരു ഹിന്ദു സ്ഥാനാര്‍ത്ഥി മത്സരിച്ചു ജയിച്ചതിനു പുറമെ പ്രവിശ്യാ അസംബ്ലിയിലേക്കും രണ്ടു ഹിന്ദു സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചു ജയിച്ചു. പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ മൂന്ന് സ്ഥാനാർഥികളാണ് വിജയിച്ചത്. സിന്ധ് പ്രവിശ്യയിലെ മുസ്ലിം ഭൂരിപക്ഷ മേഖലയായ തർപാർക്കറിൽനിന്ന് മഹേഷ് മലാനി ദേശീയ അസംബ്ലിയിലേക്കും ഹരി റാം കിൻശ്വരി ലാൽ, ഗിയാനൂ മാൽ എന്ന് ഗ്യാൻ ചന്ദ് ഇസ്രാനി പ്രവിശ്യാ അസംബ്ലിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. മൂന്നു പേരും ജനറൽ സീറ്റിൽനിന്നാണ് മത്സരിച്ച് ജയിച്ചത്.

പാക്കിസ്ഥാന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇങ്ങിനെയൊരു തെരഞ്ഞെടുപ്പുഫലം വരുന്നത്. തർപാർക്കർ ജില്ലയിലെ സീറ്റിൽനിന്ന് 106,630 വോട്ടുകളാണ് മലാനി നേടിയത്. എതിർ സ്ഥാനാർഥിക്ക് 87,261 വോട്ടുകളേ നേടാനായുള്ളൂ. മുൻ പ്രസിഡന്റ് ആസിഫലി സർദാരിയുമായി അടുത്ത ബന്ധമുള്ള കിർഷ്വരി ലാൽ മിർപുഖ ജില്ലയിലെ മണ്ഡലത്തില്‌നിന്ന് 33,201 വോട്ടുകൾ നേടിയാണ് വിജയിച്ചത്. എതിർസ്ഥാനാർത്ഥി മുജീബുൽ ഹഖിന് 23,506 വോട്ടുകളാണ് ജയിച്ചത്. 23 ശതമാനമാണ് ഇവിടെ ഹിന്ദു ജനസംഖ്യ.

ഇസ്രാനി സിന്ധിലെ ജംഷോര ജില്ലയിൽനിന്ന് 34,927 വോട്ടുകൾക്കാണ് ജയിച്ചത്. എതിർസ്ഥാനാർത്ഥിക്ക് നേടാനായത് 26,975 വോട്ടുകൾ. വിജയത്തെ പാക്കിസ്ഥാൻ ഹിന്ദു സഭ ചെയർമാൻ ഡോ. ഗോവിന്ദ് റാം സ്വാഗതം ചെയ്തു. ഔദ്യോഗിക കണക്കുപ്രകാരം 75 ലക്ഷം ഹിന്ദുക്കളാണ് പാക്കിസ്ഥാനിൽ ജീവിക്കുന്നത്. 90 ലക്ഷത്തോളം ഹിന്ദുക്കളുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഏറ്റവും കൂടുതൽ ഹിന്ദുക്കളുള്ളത് സിന്ധ് പ്രവിശ്യയിലാണ്.

Latest News