Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നിലമ്പൂർ നഗരവികസനം: കെട്ടിടങ്ങളും മതിലുകളും പൊളിച്ചു തുടങ്ങി

നിലമ്പൂർ- നിലമ്പൂർ ടൗണിന്റെ മുഖഛായ മാറും. വിധമുള്ള റോഡ് വികസനത്തിന്റെ ഭാഗമായി കെട്ടിടങ്ങളും റോഡരികിലെ മതിലുകളും  പൊളിക്കൽ തുടങ്ങി. ടൗണിന്റെ റോഡ് വികസനം യഥാർഥ്യമാകുന്നത് എല്ലാവരുടെയും സഹകരണത്തോടെയെന്ന് പി.വി. അൻവർ എം.എൽ.എ പറഞ്ഞു. ഇതോടെ നിലമ്പൂർ ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും.  കരാർ പ്രകാരം പ്രവൃത്തി പൂർത്തീകരിക്കാൻ ആറുമാസം കാലാവധിയുണ്ടെങ്കിലും നാലു മാസം കൊണ്ട് പ്രവൃത്തി പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് സഹകരിച്ച എല്ലാവരോടും എം.എൽ.എ നന്ദി രേഖപ്പെടുത്തി. 
അന്തർസംസ്ഥാന പാതയായ കെ.എൻ.ജി റോഡിന്റെ നിലമ്പൂർ ടൗൺ ഭാഗത്തെ വീതി കുറവ് വലിയ ഗതാഗതക്കുരുക്കുകൾക്കു കാരണമാകുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ദീർഘകാല ആവശ്യത്തിന് പരിഹാരം കാണാൻ പി.വി. അൻവർ എം.എൽ.എ നേരിട്ടിറങ്ങുകയായിരുന്നു. വ്യാപാരികൾ, കെട്ടിട ഉടമകൾ എന്നിവരുമായി അദ്ദേഹം നടത്തിയ ചർച്ചകൾക്ക് അവരുടെ ഭാഗത്തു നിന്നു ലഭിച്ച പിന്തുണയും റോഡ് വികസനത്തിനു വേഗത്തിൽ തുടക്കം കുറിക്കാൻ കഴിഞ്ഞു. 
എംഎൽഎയുടെ സാന്നിധ്യത്തിലാണ് ഇന്നലെ രാവിലെ മുതൽ നഗരത്തിലെ കെട്ടിടങ്ങൾ പൊളിച്ചു തുടങ്ങിയത്. ജ്യോതിപ്പടി മുതൽ ജനതപ്പടി വരെയുള്ള റോഡ് വികസനത്തിനു എം.എൽ.എയുടെ ആവശ്യപ്രകാരം അഞ്ചു കോടി രൂപയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അനുവദിച്ചത്. റോഡ് വികസനം മുൻ നിർത്തി ഒരു ഡസനിലേറെ യോഗങ്ങൾ ഇതിനായി നടത്തിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. 13 മീറ്റർ വീതിയിൽ റോഡ് 
യഥാർഥ്യമാകുന്നതോടെ നിലമ്പൂർ ടൗണിന്റെ മുഖഛായ മാറും. നഗരസഭാധ്യക്ഷൻ മട്ടുമ്മൽ സലീം, ഉപാധ്യക്ഷ അരുമ ജയകൃഷ്ണൻ, കൗൺസിലർമാർ എന്നിവരും കെട്ടിടങ്ങളും മതിലും പൊളിക്കുന്നിടത്ത് എത്തിയിരുന്നു.  

Latest News