Sorry, you need to enable JavaScript to visit this website.

ലോകത്തിന് വലിയ ആശ്വാസം; കാന്‍സര്‍ രോഗനിര്‍ണയം ഇനി എളുപ്പമാകും

ലോസാഞ്ചലസ്- ശരീരത്തെ കാര്‍ന്ന് തിന്നുന്ന അര്‍ബുദമെന്ന മഹാവ്യാധി മനുഷ്യകുലത്തിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
രോഗനിര്‍ണയത്തിലെ കാലതാമസമാണ് കാന്‍സറിനെ വലിയ അപകടകാരിയാക്കി മാറ്റുന്നത്. രോഗം പിടിപ്പെട്ട് ആദ്യകാലത്തില്‍ തന്നെ കണ്ടെത്തിയാല്‍ ചികിത്സിച്ച് ഭേദമാക്കാനാവുമെന്ന ആത്മവിശ്വാസം മനുഷ്യനുണ്ട്.
സങ്കീര്‍ണമായ ഈ രോഗനിര്‍ണയം പഴങ്കഥയാക്കാനുള്ള തീവ്രശ്രമത്തിലാണ് യുഎസ് പ്രതിരോധവകുപ്പ്. എന്തിനും ഏതിനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ (എ.ഐ) കൂട്ടുപിടിക്കുന്ന ഈ കാലത്ത് കാന്‍സര്‍ നിര്‍ണയത്തിനും എഐയെ തന്നെയാണ് സഹായിയായി കരുതിയിരിക്കുന്നത്. ഈ ചരിത്രദൗത്യത്തിനാകട്ടെ ഗൂഗിളും കൂട്ടിനുണ്ടാകും. ഗൂഗിളിന്റെ സഹായത്തോടെ എഐ പവേഡ് മൈക്രോസ്‌കോപ്പ് നിര്‍മ്മിക്കാനാണ് യു.എസ് പ്രതിരോധവകുപ്പ് പദ്ധതിയിടുന്നത്. ഇതിന് മുന്നോടിയായി ചില പ്രോട്ടോടൈപ്പുകള്‍ വികസിപ്പിച്ചെടുത്തു കഴിഞ്ഞു. ഇവ യു.എസിലെ വിദഗ്ധരായ ഓങ്കോളജിസ്റ്റുകള്‍  പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

ശരീരത്തിലെ കാന്‍സര്‍ കോശങ്ങളെ കണ്ടെത്താനും അവ എത്രത്തോളം ആക്രമണകാരിയാണെന്ന് തിരിച്ചറിയാനുമാണ് എഐ പവേഡ് മൈക്രോസ്‌കോപ്പ് വികസിപ്പിക്കുന്നത്. വിവിധ തരത്തിലുള്ള കാന്‍സറുകള്‍ വേര്‍തിരിച്ചറിയുന്നതിന് ഡോക്ടര്‍മാരെ സഹായിക്കുന്ന ഒരു ഓഗ്മെന്റഡ് റിയാലിറ്റി മൈക്രോസ്‌കോപ്പ് ആണ് വികസിപ്പിച്ചെടുക്കുന്നത്.

നിലവില്‍ ഗൂഗിളിന്റെ മെഡിക്കല്‍ എഐ ചാറ്റ്‌ബോട്ട് തന്നെ മെഡിക്കല്‍ രംഗത്തിന് സഹായിയായി രംഗത്തുണ്ട്. Med-PaLM 2 എന്നാണ് ചാറ്റ്‌ബോട്ടിനെ വിളിക്കുന്നത് മെഡിക്കല്‍ സംബന്ധമായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഇതിന് കഴിയും.

 

 

 

Latest News