Sorry, you need to enable JavaScript to visit this website.

മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും മോഡിയും ചർച്ച നടത്തി

ന്യൂദൽഹി- സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ചർച്ച നടത്തി. വ്യാപാരം, സമ്പദ്വ്യവസ്ഥ, പ്രതിരോധം, സാംസ്‌കാരിക സഹകരണം എന്നിവയായിരുന്നു പ്രധാന ചർച്ചകൾ. ജി-20 ഉച്ചകോടിയുടെ ഭാഗമായി മൂന്നു ദിവസത്തെ ഔദ്യോഗിക പര്യടനത്തിനാണ് കിരീടാവകാശി ഇന്ത്യയിലെത്തിയത്. 
ഇന്ന് ഡൽഹിയിലെ ഹൈദരാബാദ് ഹൗസിലായിരുന്നു കൂടിക്കാഴ്ച്ച. 2019 ൽ റിയാദിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ച സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന്റെ ആദ്യയോഗം കൂടിയായിരുന്നു ഇത്. യോഗത്തിൽ ഇരു നേതാക്കളും സഹ-അധ്യക്ഷത വഹിച്ചു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം, സൗദി അറേബ്യ അതിന്റെ ഏറ്റവും അടുത്തതും വലുതുമായ തന്ത്രപരമായ പങ്കാളികളിൽ ഒന്നായി കണക്കാക്കപ്പെടുന്നുവെന്ന് പ്രധാനമന്ത്രി മോഡി പറഞ്ഞു. ആഗോള സമാധാനത്തിന് ഞങ്ങളുടെ ബന്ധം പ്രധാനമാണ്. ഇന്നത്തെ മീറ്റിംഗ് ഞങ്ങളുടെ ബന്ധത്തിന് ഒരു പുതിയ മാനം നൽകും, അത് മനുഷ്യരാശിക്ക് വേണ്ടി പ്രവർത്തിക്കാൻ ഞങ്ങളെ പ്രചോദിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന്റെ രണ്ട് മന്ത്രിതല സമിതികളായ രാഷ്ട്രീയ, സുരക്ഷ, സാമൂഹിക, സാംസ്‌കാരിക സഹകരണ സമിതി, സാമ്പത്തിക, നിക്ഷേപ സഹകരണ സമിതി എന്നിവയുടെ പുരോഗതി നേതാക്കൾ വിലയിരുത്തി. രാഷ്ട്രീയം, സുരക്ഷ, പ്രതിരോധം, വ്യാപാരം, സമ്പദ്വ്യവസ്ഥ, സംസ്‌കാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങി ഉഭയകക്ഷി ബന്ധത്തിന്റെ എല്ലാ വശങ്ങളും ചർച്ച ചെയ്തു. കൂടാതെ, പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും ചർച്ച ചെയ്തു.

Latest News